ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, September 26, 2010


As a Cybercratz official, it's my pleasure and pride to announce "FORGE",The web contest 2o10.
It's a web designer's arena, where what does matter is your creativity...
Have a nice contest, all the best...
Thanks for your time...

ഓര്‍ക്കുട്ട്‌ അടയാളങ്ങളുടെ ലോകം

രോ കമ്മ്യൂണിറ്റി തുടങ്ങുമ്പോഴും, ഓര്‍ക്കുട്ടിന്റെ ഉടമസ്ഥരായ ഗൂഗിളിന്‌ കാശുണ്ടാക്കാന്‍ ഒരു പഴുതുകൂടി തുറന്നുകിട്ടുന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. ഓര്‍ക്കുട്ടിലെ ഒരാളുടെയും പേജില്‍ 'സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ ' എന്ന പേരില്‍ പരസ്യം കാണാറില്ല. പക്ഷേ, കമ്മ്യൂണിറ്റി പേജില്‍ ഉണ്ട്‌. കമ്മ്യൂണിറ്റി പേജുകള്‍ വഴിയാണ്‌ ഗൂഗിള്‍ ഓര്‍ക്കുട്ടില്‍ നിന്ന്‌ പണമുണ്ടാക്കുന്നത്‌.

എന്തുകൊണ്ട്‌ ഓര്‍ക്കുട്ട്‌ എന്ന കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക്‌ ഇത്രയേറെ പ്രിയങ്കരമാകുന്നു. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഓര്‍ക്കുട്ട്‌ മാറുന്നതിന്‌ പിന്നിലെ രഹസ്യമെന്താണ്‌. ഒരു പക്ഷേ, ഇ-മെയിലിനു ശേഷം നെറ്റില്‍ ഇത്രമാത്രം സ്വീകരിക്കപ്പെട്ട സര്‍വീസുകള്‍ കുറവായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാം എന്നൊക്കെ പലരും പറയാറുണ്ട്‌; ഓര്‍ക്കുട്ടിന്റെ പ്രത്യേകതയായി. അത്‌ ശരിയുമാണ്‌. പക്ഷേ, അതുമാത്രമല്ല ഓര്‍ക്കുട്ടിന്റെ വിജയത്തിന്‌ കാരണം. ഒരാളെ ഒറ്റയടിക്ക്‌ പ്രശസ്തനാക്കുന്നു ഓര്‍ക്കുട്ട്‌. 50 സുഹൃത്തുക്കളെ ഒരാള്‍ക്ക്‌ നേടാന്‍ കഴിഞ്ഞാല്‍, അത്രയും പേര്‍ക്കിടയില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കാം. സുഹൃത്തുക്കളൊക്കെ തന്റെയൊപ്പമുണ്ടെന്ന്‌ ഒരു തോന്നലും മനസിലുദിക്കും.

പക്ഷേ, ഇതിനും അപ്പുറത്ത്‌ ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. അടയാളങ്ങളിലൂടെയാണ്‌ ഒരാള്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നത്‌. അതുകൊണ്ടാണ്‌ നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറി പോലെ അയല്‍ക്കാരന്റെ സ്വീകരണമുറി കാണപ്പെടാത്തത്‌. നിങ്ങളുടെ മുറി അലങ്കരിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടവയായിരിക്കും. നിങ്ങളുടെ പേരായിരിക്കും അവിടെ വാതിലിന്‌ മുന്നിലുണ്ടാവുക. എന്നുവെച്ചാല്‍ നിങ്ങളെ സംബന്ധിച്ച ഒരു അടയാളസങ്കേതമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. നമ്മള്‍ ചെല്ലുന്നിടത്തൊക്കെ ഇത്തരം ഒരു അടയാളപ്പെടുത്തല്‍ സ്വാഭാവികം മാത്രം.

ഒരാള്‍ക്ക്‌ തന്റെ അടയാളസങ്കേതം ഒരു പത്യേക സുരക്ഷിതത്വം നല്‍കുന്നു, ആശ്വാസം നല്‍കുന്നു, സന്തോഷം നല്‍കുന്നു. ആ അടയാളങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കണമെന്നും മിക്കവരും ആഗ്രഹിക്കുന്നു.മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവികളുടെയും ആദിമജൈവചോദനയില്‍ ഈ അടയാളപ്പെടുത്തലിന്റെ പ്രേരണ അടങ്ങിയിട്ടുണ്ടെന്ന്‌ ഡെസ്മെണ്ട്‌ മൊറിസ്‌ 'ഹുമണ്‍ സൂ' എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്നു പോകുന്നതിനിടെ നായ വേലിക്കല്ല്‌ കണ്ടാല്‍ കാലു പൊന്തിച്ച്‌ മൂത്രമൊഴിക്കുന്നത്‌ ഈ ചോദനയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന്‌ അദ്ദേഹം പറയുന്നു. ആ ജീവി തന്റേതായ ഒരു അടയാളം അവിടെ സ്ഥാപിക്കുകയാണ്‌. സ്വന്തം ഫോട്ടോ എടുത്ത്‌ വേലിക്കല്ലില്‍ തൂക്കാന്‍ നായയ്ക്കാവില്ലല്ലോ.

ഈ ചോദന ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ മനുഷ്യന്‌ അവസരം തരുന്നു ഓര്‍ക്കുട്ട്‌. നിങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടചിത്രങ്ങള്‍, ഇഷ്ടചങ്ങാതികള്‍, ഇഷ്ടവാക്യങ്ങള്‍,... എല്ലാം അവിടെ അടയാളപ്പെടുത്താം. മറ്റുള്ളവര്‍ക്കു മുന്നില്‍. അടയാളങ്ങളുടെ ഒരു വിര്‍ച്വല്‍ലോകം.. ഒരു സുരക്ഷിത സങ്കേതം. ഓര്‍ക്കുട്ടിന്റെ ഉപജ്ഞേതാവ്‌ തുര്‍ക്കിക്കാരനായ ഓര്‍ക്കുട്‌ ബുയുക്കൊക്ടേന്‍ ആണ്‌. അദ്ദേഹം ഇതൊക്കെ ആലോചിച്ചാണോ ഓര്‍ക്കുട്‌ രൂപപ്പെടുത്തിയതെന്നറിയില്ല.

Saturday, September 11, 2010

റംസാന്‍ നിലാവ്

സമര്‍പ്പണം: എന്‍റെ എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും
നെഞ്ചിന്‍ പിറ തന്‍ പുണ്യം പൂത്ത രാവിതില്‍
തിരി പോലെന്‍ ഖല്ബ് നിറയും രംസാനിന്‍ പുണ്യം
ശവ്വാലിന്‍ വരവറിയിച്ചു വന്നോരമ്പിളിയെ
തുടിക്കും നെഞ്ചുമായി ഞാന്‍ ഇവിടെ
കണ്ണിനിമ നീളെ നനവുമായ് കാത്തിരിപ്പൂ
പടിഞ്ഞാറ് നിധി തേടിപ്പോയോരെന്‍ തോഴനെ
മൂവന്തി തന്‍ ചോകപ്പു നിറമുല്ലോനെ
ഇനിയവനുടെ പദചലനം ഒരു സുഖ ശ്രുതിയാ-
യെന്‍ നെഞ്ചില്‍ തിര തല്ലാന്‍ തുടങ്ങവേ
ഇന്നീ പൂമ്പിറ കാണാന്‍ പോരൂ തിരകളെ
എന്‍ കനവു നിറച്ചൊരീ നിലാവത്ത്
ഇനിയിവിടെ റംസാന്‍ നിലാവ് തോല്കുന്ന
പുഞ്ചിരി വഴി നീളെ തൂകാം ഞാന്‍
പോരു നീയെന്‍ പ്രിയനുടെ ചിരിയല-
കലുള്ളിലോതുക്കി തീരാതെ നീന്തും
നിലാവിലെ പൊന്‍തിരികളെ ...



It is incomplete, unedited version...
Not added in full since words are not correctly transliterated...

Friday, September 10, 2010

ഉബുണ്ടു-ബൂട്ട് മെനു എഡിറ്റ്


ഈ ഭാഗത്തിൽ എങ്ങനെയാണ് ബൂട്ട് മെനു എഡിറ്റ് ചെയ്യുന്നത് എന്നാണ് മനസ്സിലാക്കാൻ പോകുന്നത്. ഉബുണ്ടു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നുള്ളത് ഇവിടെ നോക്കി മനസ്സിലാക്കാം. ഡ്യുവല്‍ ബൂട്ടായ് ഇന്സ്റ്റാള്‍ ചെയ്തു കഴിഞ്ഞ് റീബൂട്ട് ചെയ്ത് വരുന്ന സ്ക്രീന്‍ നോക്കുക.അഞ്ച് ഓപ്ഷനുകളായാണ് ഈ സ്ക്രീന്‍ വരുന്നത് . ഉബുണ്ടു നോര്‍മല്‍ ബൂട്ട്, റിക്കവറി മോഡ് ,രണ്ട് മെമ്മറി ടെസ്റ്റ് പിന്നെ അവസാനമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം . ഡീഫോള്ട്ട് ടൈം ഔട്ട് 10 സെക്കന്റ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടു ബൂട്ട് ചെയ്യുന്നതായിരിക്കും. വീട്ടില്‍ ഇതുമായി പരിചയമില്ലാത്ത കുട്ടികളും മറ്റും സിസ്റ്റം ഓണ്‍ ചെയ്യുന്ന പക്ഷം ഈ സെറ്റിങുകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ബൂട്ട് ഓപ്ഷന്‍സ് നമുക്ക് സൗകര്യപ്രദമായ രീതിയില്‍ എഡിറ്റ് ചെയ്യുക എങ്ങിനെ എന്ന് നോക്കാം.

ബൂട്ട് ലോഡര്‍ ഓപ്ഷനുകള്‍ എഴുതപ്പെട്ടിരിക്കുന്നത് grub.conf എന്ന ഫയലിലാണ് . ഇത് എഡിറ്റ് ചെയ്യുകയാണ് ഇതിനായ് നാം ചെയ്യേണ്ടത്
ഇതിനായ് ടെര്‍മിനല്‍ വിന്ഡോ‌ എടുക്കുക.
സിസ്റ്റം -> അഡ്മിനിസ്ട്രേഷന്‍ -> സ്റ്റാര്‍ട്ടപ്പ് മാനേജര്‍ എടുക്കുക, റൂട്ട് പാസ്വേഡ് ചോദിക്കുന്നപക്ഷം അത് കൊടുക്കുക. സ്റ്റാര്‍ട്ടപ്പ് മാനേജര്‍ അവിടെ കാണാനില്ലങ്കില്‍ അത് ഇന്സ്റ്റാള്‍ ചെയ്യേണ്ടി വരും. ഇതിനായി നെറ്റ് കണക്റ്റ് ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ‌ എടുക്കുക.

ആപ്ലിക്കേഷന്‍സ് -> അക്സസറീസ് -> ടെര്‍മിനല്‍ .

ടെര്‍മിനലില്‍ sudo apt-get install startup manager എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. ആവശ്യമായ പാക്കേജുകള്‍ സിസ്റ്റം തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതായിരിക്കും.

സ്റ്റാര്‍ട്ടപ്പ് മാനേജര്‍. ഇതില്‍ ടൈം ഔട്ട് ഇന്‍ സെക്കന്റ്സ്, ഡീഫോള്‍ട്ട് ഓപ്പറേറ്റുങ് സിസ്റ്റം എന്നിവ സൗകര്യാനുസരണം സെലക്റ്റ് ചെയ്യാം.

സ്റ്റാര്‍ട്ടപ്പ് മാനേജര്‍ ഇല്ലാത്തപക്ഷം നേരിട്ട് ബൂട്ട് കോഫിഗറേഷന്‍ ഫയല്‍ എഡിറ്റ് ചെയ്യാവുന്നതാണ് .വളരെ ശ്രദ്ധ വേണ്ട ഈ സംഗതി പരിചയമില്ലാത്തവര്‍ ചെയ്ത് എറര്‍ വന്നാല്‍ ബൂട്ടാവുകയില്ല എന്നതിനാല്‍ ആലോചിച്ച് മാത്രം ചെയ്യുക.ശ്രദ്ധയോടെ ചെയ്യുന്നപക്ഷം ഓ എസ് ഡിപ്ലേ ചെയ്യുന്ന ടെക്സ്റ്റുകള്‍ അടക്കം സൗകര്യാര്‍ത്ഥം മാറ്റാവുന്നതാണ്.

ടെര്‍മിനലില്‍ sudo gedit എന്ന് ടൈപ്പ് ചെയ്യുക, റൂട്ട് പാസ്വേഡ് കൊടുക്കുക, ജി എഡിറ്റ് വിന്ഡോ‌ റൂട്ട് പ്രിവിലേജസോടെ തുറക്കുന്നതാ‌ണ്.

ജി എഡിറ്റ് വിന്ഡോയില്‍ കാണുന്ന ഓപ്പണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക, File system -> boot -> grub -> grub.conf ഫയല്‍ സെലക്റ്റ് ചെയ്ത് ഓപ്പണ്‍ ചെയ്യുക. താഴെക്കാണുന്നതാണ് ആ ഫയലില്‍ ഉണ്ടാവുക.

#
# DO NOT EDIT THIS FILE
#
# It is automatically generated by /usr/sbin/grub-mkconfig using templates
# from /etc/grub.d and settings from /etc/default/grub
#

### BEGIN /etc/grub.d/00_header ###
if [ -s $prefix/grubenv ]; then
load_env
fi
set default="0"
if [ ${prev_saved_entry} ]; then
set saved_entry=${prev_saved_entry}
save_env saved_entry
set prev_saved_entry=
save_env prev_saved_entry
set boot_once=true
fi

function savedefault {
if [ -z ${boot_once} ]; then
saved_entry=${chosen}
save_env saved_entry
fi
}

function recordfail {
set recordfail=1
if [ -n ${have_grubenv} ]; then if [ -z ${boot_once} ]; then save_env recordfail; fi; fi
}
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
if loadfont /usr/share/grub/unicode.pf2 ; then
set gfxmode=640x480
insmod gfxterm
insmod vbe
if terminal_output gfxterm ; then true ; else
# For backward compatibility with versions of terminal.mod that don't
# understand terminal_output
terminal gfxterm
fi
fi
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
set locale_dir=($root)/boot/grub/locale
set lang=en
insmod gettext
if [ ${recordfail} = 1 ]; then
set timeout=-1
else
set timeout=5
fi
### END /etc/grub.d/00_header ###

### BEGIN /etc/grub.d/05_debian_theme ###
set menu_color_normal=white/black
set menu_color_highlight=black/light-gray
### END /etc/grub.d/05_debian_theme ###

### BEGIN /etc/grub.d/10_linux ###
menuentry 'Ubuntu, with Linux 2.6.32-21-generic' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro quiet i8042.noloop
initrd /boot/initrd.img-2.6.32-21-generic
}
menuentry 'Ubuntu, with Linux 2.6.32-21-generic (recovery mode)' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
echo 'Loading Linux 2.6.32-21-generic ...'
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro single
echo 'Loading initial ramdisk ...'
initrd /boot/initrd.img-2.6.32-21-generic
}
### END /etc/grub.d/10_linux ###

### BEGIN /etc/grub.d/20_memtest86+ ###
menuentry "Memory test (memtest86+)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin
}
menuentry "Memory test (memtest86+, serial console 115200)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin console=ttyS0,115200n8
}
### END /etc/grub.d/20_memtest86+ ###

### BEGIN /etc/grub.d/30_os-prober ###
menuentry "Microsoft Windows 2000 Server (on /dev/sda1)" {
insmod ntfs
set root='(hd0,1)'
search --no-floppy --fs-uuid --set f4642be6642ba9f6
drivemap -s (hd0) ${root}
chainloader +1
}
### END /etc/grub.d/30_os-prober ###

### BEGIN /etc/grub.d/40_custom ###
# This file provides an easy way to add custom menu entries. Simply type the
# menu entries you want to add after this comment. Be careful not to change
# the 'exec tail' line above.
### END /etc/grub.d/40_custom ###

മേലെ കൊടുത്ത ഗ്രബ് കോണ്‍ഫിഗറേഷന്‍ ഫയലില്‍ പ്രധാനമായും മൂന്ന് എഡിറ്റിങാണ് ഞാന്‍ ചെയ്തിരിക്കുന്നത്

1)നീലക്കളറില്‍ കൊടുത്തിരിക്കുന്നത് നോക്കുക , സെറ്റ് ഡീഫാള്‍ട്ട് = 0 എന്നത് 2 എന്നാക്കി. മെനുവില്‍ മൂന്നാമത്തെ ഓപ്ഷന്‍ ഓട്ടൊമാറ്റിക്കായ് ലോഡ് ചെയ്യാനാണിത് . എന്റെ കമ്പ്യൂട്ടറില്‍ ഇത് വിന്ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണിത് .
2) സെറ്റ് ടൈ ഔട്ട് =5 എന്നത് 30 എന്നാക്കി . മെനു 30 സെക്കന്റ് വെയിറ്റ് ചെയ്യാനാണിത് .
3) ചുവന്ന നിറത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം ഡിലീറ്റ് ചെയ്തു കളയാനുള്ളതാണ്, മെമ്മറി ടെസ്റ്റിന്റെ മെനു ആണത് , അങ്ങിനെ മെനുവില്‍ വിന്‍ഡോസ് മൂന്നാമത്തെ ഓപ്ഷനായി വരുന്നു

ഇനി സേവ് ചെയ്യുക, റീ ബൂട്ട് ചെയ്തു വരുമ്പൊള്‍ താഴെ കാണുമ്പോലെ കസ്റ്റമൈസ് ചെയ്ത് മെനുവായിരിക്കും ലഭിക്കുക.

ബ്ലോഗ് സന്ദര്‍ശകരെ സ്വീകരിക്കാം പുഞ്ചിരിയൊടെ!

സൗന്ദര്യ പിണക്കത്തെ തുടര്‍ന്ന് കേട്ടിയവളോട് കൊട്ടകൈല് കൊണ്ടു അടിവാങ്ങിച്ചു മുഖം വീര്‍പ്പിച്ചിരിക്കുമ്പോള്‍ വീട്ടിലേക്ക് കടന്നു വന്ന അതിഥികളെ വേണ്ട വിധം സല്കരിക്കാന്‍ കഴിയാതെ വിഷമിച്ചു കഴിയുന്ന മഹാനായ ഒരു ബ്ലോഗ്ഗര്‍ ആണോ താങ്കല്‍...? വിഷമിക്കേണ്ട... ബ്ലോഗ് അഥിതികളെ സ്വീകരിക്കാം നിറ പുഞ്ചിരിയൊടെ...


നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകര്‍ വായന തുടരുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കണം എന്നുണ്ടോ .... അതെല്ലെങ്കില്‍ നിങ്ങളുടെ പോന്നോമാനയുടെ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗ് വായനക്കാര്‍ക്ക് മുന്‍പില്‍ ഒരു ഫോട്ടോ കാണിക്കണം എന്നുണ്ടോ? (ബ്ലോഗ് വായനക്കാര്‍ ഏത് പോസ്റ്റ് വായിച്ചാലും ... അതെല്ലെങ്കില്‍ സ്ക്രോല്‍ ബാര്‍ താഴോട്ടു നീക്കിയാലും... നിങ്ങളുടെ പോന്നോമാനയുടെ ഫോട്ടോ അവര്ക്കു മുന്‍പില്‍ പുഞ്ഞിരിചിരിക്കും- അഥവാഫോട്ടോ സ്ക്രീനില്‍ തന്നെ തുടരും! മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍പോസ്റ്റിനു മുകളില്‍ ഫോട്ടോ വെക്കാം )

ഇതിനായി ഒരു ഫോട്ടോ ബ്ലോങിലെക്കോ മറ്റോ അപ്‌ലോഡ് ചെയ്യുക.
തുടര്‍ന്ന് നിങ്ങളുടെ ബ്ലോഗിന്റെ Lay out>Add Gadget>Html/Java script എന്നതില്‍ എത്തിചേരുക.



ഇനി താഴെ യുള്ള കോഡില്‍ Your photo here എന്നതു മാറ്റി പകരംനിങ്ങള്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്റെ ലിങ്ക് കോപ്പി ചെയ്യുക . തുടര്‍ന്ന് മാറ്റം വരുത്തിയ കോഡ് മുഴുവനായും നേരത്തെ തുറന്നു വെച്ച HTml/Java script എന്നതില്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്യുക .

മുകളില്‍ വലത്തേ അറ്റത്ത്‌ ഫോട്ടോ കാണിക്കാന്‍



മുകളില്‍ ഇടത്തേ അറ്റത്ത്‌ ഫോട്ടോ കാണിക്കാന്‍



താഴെ വലതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍



താഴെ ഇടതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍



NB: ദയവായി കേട്ടിയവളോട് ഇക്കാര്യം പറഞ്ഞേക്കല്ലേ .. അവള്‍ കൊട്ടകൈലും കൊണ്ടു ഇങ്ങോട്ടെങ്ങാനും വന്നാല്‍... ഹെന്റെ ദൈവമേ !

ജിമെയില്‍ അപ്ഡേറ്റ് : buzz (ബ്ലോഗ്ഗെര്‍മാര്‍ക്കു നല്ലകാലം)


ന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുന്ന ഓര്‍ക്കുട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മറ്റൊരു രൂപത്തില്‍ വ്യാപിപ്പിക്കാന്‍ വേണ്ടിയാണോ അതോ ഓര്‍ക്കുട്ടില്‍ കയറുന്നത് തന്റെ 'വ്യക്തിതത്തിനു' കോട്ടം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ചില അപൂര്‍വ ജന്മങ്ങളെ കൂടി കുപ്പിയിലാക്കാനാണോ എന്നറിയില്ല, ഏതായാലും ഗൂഗിള്‍ തങ്ങളുടെ മെയില്‍ സേവനമായ ജിമെയില്‍ അത്തരത്തിലൊരു സംഗതികൊണ്ട് പരിഷ്കരിച്ചിരിക്കുന്നു, ലതാണ് ജിമെയില്‍ buzz. ജിമെയില്‍ അക്കൌണ്ടില്‍ വലതു ഭാഗത്ത്‌ കാണുന്ന buzz എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ സേവനം പ്രയോജനപെടുതാം.

ഇന്റെര്‍നെറ്റിലൂടെ പുതിയ ആളുകളെ പരിച്ചയപെടുക, അവരുമായി ഫോട്ടോ ഷെയര്‍ ചെയ്യുക,വല്ലപ്പഴും മിസ്സ്‌ യു സ്ക്രാപ്പ് അയച്ചു സാന്നിധ്യം അറിയിക്കുക, നല്ല 'കിളി' കളെ കണ്ടാല്‍ പിന്നാലെ കൂടി മറുപടിക്കായി തൊള്ളായിരത്തി തൊണ്ണൂറ്റി അമ്പതു പ്രാവശ്യവും ഓര്‍ക്കുട്ടില്‍ കയറുക... തുടങ്ങി ത്യാഗങ്ങള്‍ ചെയ്യുന്ന മലയാളി മനസ്സുകള്‍ ഒരു പക്ഷെ ഗൂഗിള്‍ വായിചിട്ടുണ്ടാവാം... അതല്ലെങ്കില്‍ ഓര്‍ക്കുട്ട് പോലെ ജിമെയില്‍ ഇല്‍ ഇങ്ങനെ ഒരു പരിഷ്കരണം കൊണ്ട് വരേണ്ട ആവശ്യം എന്ത്‌? ... ഏതായാലും സംഗതി സൂപ്പര്‍ ,
പേരുകേട്ട ഗൂഗിള്‍ തറവാട്ടില്‍ നിന്നാണ് ജന്മമെങ്കിലും buzz ഓര്‍കുട്ടിനെ പോലെ അത്ര സോഫ്റ്റ്‌ അല്ലെ, ഓര്‍ക്കുട്ടില്‍ നമുക്ക് വന്ന സ്ക്രപുകള്‍ വായിച്ചു പാര പണിയുന്ന സുഹ്ര്തുക്കള്‍ എന്നും ക്ലാസ്സ്‌ മേറ്റ്സ് എന്നും ഓമനപേരില്‍ അറിയപെടുന്ന അലവലാതികല്‍ക്കിനി അടങ്ങിയിരിക്കാം, പ്രൈവറ്റ് മെസ്സേജ് മാത്രമേ ഉള്ളൂ.. ഓര്‍കുട്ടുമായി മുട്ടിച്ചു നോക്കുമ്പോള്‍ പുതു മുഖം നമുക്ക് കൂടുല്‍ സുഹ്ര്തുക്കള നല്കാനിടയുണ്ട് കാരണം ഓര്‍ക്കുട്ട് ഇന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുമ്പോള്‍ buzz ലോകം മുഴുവനും ലഭിക്കുന്നു. പുതിയ സേവനത്തില്‍ കാണുന്ന സെര്‍ച്ച്‌ ബട്ടണില്‍ ക്ലിക്ക് ചെയ്തു ഈ സേവനം ഉപയോഗപെടുതാവുന്നതാണ്.

അതേസമയം വായില്‍ തോന്നിയതെന്തും അപ്പാടെ വിളിച്ചുപറഞ്ഞു കിട്ടുന്നതും വാങ്ങിച്ചു ഞെളിഞ്ഞിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു ഹാപ്പി ന്യൂസ്‌. വല്ലപ്പഴും ബ്ലോഗ്‌ തുറന്നു വായിക്കുന്ന സന്ദര്‍ശകര്‍ ലവരുടെ buzz ഇല്‍ താങ്കളുടെ ബ്ലോഗ്‌ അഡ്രസ്‌ നല്‍കി എന്നിരിക്കട്ടെ, ലതവര്‍ക്ക് ഒരു ഇ മെയില്‍ ആയി തന്നെ ലഭിക്കും ( അതല്ലെങ്കില്‍ അവരുടെ മെയിലില്‍ കാണുന്ന buzz ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാകും ) മാത്രമല്ല അതേ സമയം തന്നെ കമാന്‍ഡ് നല്‍കാനും കഴിയും. പുതിയ കമാന്‍ഡ് വന്നാല്‍ പോപ്‌ ആയി പൊങ്ങി വരികയും ചെയ്യും.

ബ്ലോഗ്ഗെരിനു പുറമേ, flickr ,google reader , ട്വിറ്റെര്‍ ‍, തുടങ്ങിയ സൈറ്റുകളില്‍ നിന്നും stuff കള്‍ സ്വീകരിക്കാം.

പുതിയ കക്ഷിയെ അടുത്തറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക..

കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!

കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!

ഈ വാര്‍ത്ത‍ വായിച്ചിട്ടു ചിരി വന്നിട്ട് സഹിക്കാന്‍ വയ്യ. അമ്മാതിരി പണി ആണ് അമേരിക്കക്ക് കിട്ടിയിരിക്കുന്നത്. എന്തൊക്കെയായിരുന്നു വാചകം. മലപ്പുറം കത്തി, മെഷീന്‍ ഗണ്‍ എന്ന് വേണ്ട ടാവടിക്കുന്നതില്‍ ഒരു ലിമിറ്റും ഇല്ലായിരുന്നു. അത് മാത്രമോ. ഇംഗ്ലീഷ് സിനിമ വല്ലതും കണ്ടു കഴിഞ്ഞാല്‍ എല്ലാം ബാക്കി രാജ്യങ്ങളെ പറ്റിക്കുന്നതും അവരുടെ സീക്രട്ട് ഒക്കെ അടിച്ചോണ്ട് പോകുന്നതും ആയിരുന്നു. എന്നിട്ട് ഇപ്പൊ അമേരിക്ക ആരായി എന്ന് നോക്കു. ഒന്നും രണ്ടുമല്ല ആറു വര്‍ഷം യു എസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിന്‍റെ പുറത്തു വിട്ടിട്ടില്ലാത്ത വിവരങ്ങള്‍ ഒറ്റയടിക്ക് പുറത്തായി.

വികിലീക്സ് എന്നൊരു സൈറ്റ് ഉണ്ട്. വികിപീടിയയുടെ ചുവടു പിടിച്ചു വന്നിരിക്കുന്ന ഈ സൈറ്റ് 2007 മുതല്‍ നിലവിലുണ്ട്. ഇതിന്‍റെ ലക്‌ഷ്യം എന്താന്നു വച്ചാല്‍ നമ്മള്‍ സീക്രെട്ട് സീക്രെട്ട് എന്ന് പറഞ്ഞു സൂക്ഷിക്കുന്ന എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അത് പുറത്താക്കുക എന്നതാണ്. ഇത് കേള്‍ക്കുമ്പോ നിങ്ങള്‍ക്ക് തോന്നും ഇത് തന്നെയല്ലേ നമ്മുടെ നാട്ടിലുള്ള ക്രൈം, ഫയര്‍ മുതലായ വാരികകള്‍ ഒക്കെ ചെയ്യുന്നതെന്ന്. എന്നാല്‍ ഇവിടെ ഒരു ചെറിയ വ്യത്യാസം ഉണ്ട്. ശക്തമായ ഒരു ജനാധിപത്യം നിലവില്‍ വരുത്താനും സാധാരണക്കാരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍വോപരി അഴിമതി തടയുക എന്നതു മുന്‍ നിര്‍ത്തിയും ആണ് വികി ലീക്സ് പ്രവര്‍ത്തിക്കുന്നത്. സുതാര്യമായ ഒരു സിസ്റ്റം താരതമ്യേന മികച്ചതായിരിക്കും എന്ന ലളിതമായ തത്വം.ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊരു ചെറിയ സംഗതി ആണെന്ന് കരുതരുത്. വികി ലീക്സ് ന്‍റെ ഹോം പേജില്‍ പറയുന്നത് ശരിയാണെങ്കില്‍ 2007 ലെ കെനിയ തിരഞ്ഞെടുപ്പില്‍ നേതാവായിരുന്ന ഡാനിയല്‍ മരപ് മോയ് പുറത്തു വിട്ട ഇരുനൂറു കോടി ഡോളറിന്‍റെ അഴിമതി കഥകള്‍ മൊത്തം പോലെ ചെയ്ത വോട്ടിന്റെ പത്തു ശതമാനത്തോളം മറിക്കുന്നതില്‍ ആണ് കലാശിച്ചത്.

തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം അത്യന്താധുനിക സാങ്കേതിക വിദ്യകളും ക്രിപ്ടോഗ്രാഫിക് സങ്കേതങ്ങളും ഉപയോഗിച്ച് രഹസ്യമായി ആണ് ഇവര്‍ സൂക്ഷിക്കുന്നത്. വികിപീടിയയില്‍ നിന്നു വ്യത്യസ്തമായി വിവരങ്ങള്‍ സെന്‍സര്‍ ചെയ്യാനോ മാറ്റി മറിക്കാണോ സാധ്യമല്ല. താങ്ങള്‍ ചെയ്യുന്നതിനെ 'Principled Leaking' എന്നാണ് വികി ലീക്സ് വിളിക്കുന്നത്‌. വളരെ രസകരമായ വിവരങ്ങള്‍ ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കാണാം. രാഷ്ട്രീയക്കാരെ മാത്രമല്ല കുത്തക കമ്പനികള്‍, ശക്തി കേന്ദ്രങ്ങള്‍ മുതലായവരും ഇവരുടെ കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ട്. വമ്പന്‍ രഹസ്യം എന്ന് പറഞ്ഞു നമ്മളെ ഒന്നും കാണിക്കാതെ രാജ്യങ്ങളും സ്ഥാപനങ്ങളും മറ്റും ഒളിച്ചു വച്ചിരിക്കുന്ന പല രേഖകളും ഇവിടെ വന്നാല്‍ കണ്ടു രസിക്കാം.

ദുശ്ശാസ്സനന്‍ വെറുതെ അതില്‍ കയറി ഇന്ത്യ എന്ന് സെര്‍ച്ച്‌ ചെയ്തു നോക്കി. ദാ കിടക്കുന്നു. ആകെ തമാശ. ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോകുന്ന യൂനിക് ഐ ടിയെ പറ്റിയുള്ള രഹസ്യ രേഖ . മാത്രമല്ല ഇതിനെ പറ്റിയുള്ള സകല വിവരങ്ങളും ( നടപ്പിലാക്കാനുള്ള ഉദ്ദേശ ചിലവായ 3000 കോടിയുടെ കണക്കു സഹിതം ). കിംഗ്‌ ഫിഷര്‍ - എയര്‍ ഡെക്കാന്‍ - എയര്‍ സ്പീഡ് ലീസ് അഗ്രീമെന്റ് ( Kingfisher CLO & Company Secretary ആയ ഭരത് രാഘവന്‍ ഒപ്പ് വച്ച രേഖ ),
ഗോവയില്‍ പണ്ട് മുങ്ങി മറിച്ചു എന്ന് കരുതിയിട്ടു പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞ , ബ്രിട്ടീഷ്‌ വിദ്യാര്‍ത്ഥിനി ആയിരുന്ന സ്കാര്‍ലെറ്റ് കീലിങ്ങിന്‍റെ കേസുമായി ബന്ധപ്പെട്ട അനവധി രേഖകള്‍ ( ആയിരത്തി ഇരുനൂറു പേജ് വരുന്ന ഇ-മെയിലുകള്‍ ഉള്‍പ്പെടെ ), 2002 ഇല്‍ കശ്മീര്‍ താഴ്വരയില്‍ നടന്ന തെരഞ്ഞെടുപ്പിന്‍റെ രേഖകള്‍ അങ്ങനെ അനേകം ഔദ്യോകിക രഹസ്യ രേഖകള്‍ ഇവിടെ വായിക്കാം.

മുകളില്‍ പറഞ്ഞ അഫ്ഘാന്‍ യുദ്ധ രേഖകള്‍ ഇത് വരെ മാധ്യമങ്ങളില്‍ വരാത്ത പല ഞെട്ടിക്കുന്ന വാര്‍ത്തകളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ചിലത് കേട്ടോളു

1. താപ നില തിരിച്ചറിഞ്ഞു ലക്‌ഷ്യം കണ്ടു പിടിക്കാന്‍ കഴിവുള്ള ചെറിയ മിസ്സിലുകള്‍ താലിബാന്‍ ഉപയോഗിച്ചിരുന്നു. ഈ വാര്‍ത്ത‍ അമേരിക്ക ഇത് വരെ പുറത്തു വിട്ടിട്ടില്ല. 1980 ഇല്‍ മുജാഹിദ്ദീന്‍ സോവിയറ്റ് ആര്‍മിയെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച മുഖ്യ ആയുധം ഇതായിരുന്നു.

2. എഴുപതിലധികം കമാണ്ടോകളെ തിരിച്ചറിഞ്ഞു കൊലപ്പെടുത്താന്‍ വേണ്ടി ഒബാമയുടെ ആശിര്‍വാദത്തോടെ രൂപം കൊടുത്ത ഒരു ടാസ്ക് ഫോഴ്സ് ആണ് Task ഫോഴ്സ് 373 . എന്നാല്‍ ചിലപ്പോഴെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ പൌരന്മാരെ ആള് മാറി കൊലപ്പെടുത്തുന്നതില്‍ ആണ് അവസാനിച്ചത്‌. ഈ വാര്‍ത്തകളൊന്നും ഒരിക്കലും പുറത്തു വരാറില്ല

3. അഫ്ഗാനിസ്ഥാനില്‍ അവിടത്തെ ചാര ഏജന്സിക്ക് സാമ്പത്തിക സഹായം ചെയ്തു തങ്ങളുടെ ഒരു സബ്സിടയറി പോലെ അമേരിക്ക ഉപയോഗിക്കുന്നുണ്ട്.

ഇങ്ങനെ ഇങ്ങനെ ഒരുപാടു രഹസ്യങ്ങള്‍. ഇന്ന് തന്നെ വികി ലീക്സ് വായിച്ചു നോക്കു. ഇങ്ങനൊരെണ്ണം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നില്ലേ ?

Thursday, September 09, 2010

MATHS LOVE LETTER

My Dear Love,

Yesterday, I was passing by your rectangular house in trigonometric lane, there I saw you with your cute circular face, conical nose and spherical eyes, standing in your triangular garden.

Before seeing you my heart was a null set, but when a vector of magnitude (likeness) from your eyes at a deviation of theta radians made a tangent to my heart, it differentiated.

My love for you is a quadratic equation with real roots, which only you can solve by making good binary relation with me. The cosine of my love for you extends to infinity. I promise that I should not resolve you into partial functions but if I do so, you can integrate me by applying the limits from zero to infinity. The geometry of my life revolves around your acute personality.

You are as essential to me as an element to a set.

Yours ever loving,

Real Analysis,
Binomial Avenue,
Kingdom of Calculus,
Pin 3.14159.

The stolen mind...

അവള്‍ കൊണ്ടുപോയ മനസ്സ്

വൈകുന്നേരം കടല്‍ക്കരയിലേക്കു നടക്കുമ്പോള്‍ സത്യത്തില്‍ ഭയമായിരുന്നു. പക്ഷെ എനിക്കു കടല്‍ക്കാറ്റും, തിരമാലകളുടെ ശബ്ദവും അതിലേറെ ഇഷ്ടമായിരുന്നു എന്ന സത്യമാവണം വീണ്ടും എന്നെ അങ്ങോട്ടു നയിച്ചത്‌

ആളൊഴിഞ്ഞ ആ സ്ഥലം പതിവുപോലെ എനിക്കുവേണ്ടി ഇന്നും ഒഴിഞ്ഞുകിടന്നിരുന്നു. രണ്ടും കല്‍പിച്ച്‌ അങ്ങോട്ടു നടക്കുമ്പോള്‍ ഇടറിയ കാല്‍ വെപ്പുകള്‍ മനപ്പൂര്‍വ്വം അറിഞ്ഞില്ലെന്നു നടിച്ചു
അവിടെ ചെന്നിരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളൊപ്പിയ കടല്‍ക്കാറ്റിന്റെ മുഖത്ത്‌ മിന്നിമറഞ്ഞത്‌ സഹതാപമായിരുന്നോ അതൊ പുഛമായിരുന്നോ?
ഓര്‍മ്മകള്‍ വീണ്ടും കാലങ്ങള്‍ പിറകിലോട്ട്‌ കൊണ്ടുപോയി

അന്ന് ഇവിടെയിരിക്കുമ്പോള്‍ തനിച്ചായിരുന്നില്ല അവളുംകൂടിയുണ്ടായിരുന്നു. അന്നു തിരമാലകളും, കടല്‍ക്കാറ്റുമെല്ലാം കളിയാക്കിയപ്പോള്‍ അവരെ തിരിച്ചുകളിയാക്കാന്‍ എന്നെ പഠിപ്പിച്ചതും അവളായിരുന്നു
അവളുടെ സ്വപ്നത്തിലെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ തനിച്ചായിരുന്നു. അവിടെയാരും ശല്യം ചെയ്തിരുന്നില്ല, കുട്ടികള്‍പോലും !
അവളുടെ സ്വപ്നം എന്തായിരുന്നാലും അതുതന്നെയായിരുന്നു എന്റെ സ്വപ്നവും എന്നു കാണാന്‍ ശ്രമിച്ചിരുന്നു , കാരണം പഴഞ്ചനായിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കും അത്രത്തോളം പഴക്കമുണ്ടായിരുന്നു .

എന്റെ സ്വപ്നത്തിലെ വീട്ടിലെ വലിയ മുറ്റത്തുകൂടി ഓടിക്കളിക്കുന്ന കുട്ടികളെ അവള്‍ക്കിഷ്ടമായിരുന്നില്ല

അവളുടെ കൂട്ടുകാരികള്‍ക്ക്‌ എന്നെ പരിചയപ്പെടുത്തിയിരുന്നു . അവള്‍ ഭാഗ്യവതിയാണെന്ന് ഏതോ കൂട്ടുകാരി അസൂയയോടെ പറഞ്ഞത്‌ എന്റെ മുന്‍പില്‍ അവള്‍ മറച്ചുവച്ചിരുന്നില്ല

ഞങ്ങളുടെ മനസ്സുകള്‍ ഒന്നായി ( എന്റെ മനസ്സ്‌ ഞാന്‍ അവള്‍ക്കു നല്‍കിയത്‌ പൂര്‍ണ്ണമായിട്ടായിരുന്നു) ഞങ്ങളുടെ സ്വപ്നങ്ങള്‍ തിരമാലകളോടുമാത്രം പറഞ്ഞു കാറ്റിനു ഒന്നും ഒളിക്കാന്‍ കഴിയാത്തതുകൊണ്ടാണു കാറ്റിനെ ഒഴിച്ചുനിര്‍ത്തിയത്‌

ഒരിക്കല്‍ മാത്രം അവളെ ഞാനെതിര്‍ത്തു എന്റെ പഴഞ്ചന്‍ രീതികള്‍ പൂര്‍ണ്ണമായും എന്നില്‍നിന്നും വിട്ടിട്ടില്ലാത്തതായിരുന്നു കാരണം

സ്വപ്നങ്ങള്‍ പങ്കുവച്ച്‌ അവൾക്കു മടുത്തുകാണണം അതായിരിക്കും മറ്റു പലതും പങ്കുവെക്കാമെന്ന് അവള്‍ പറഞ്ഞത്‌ ഞാനെതിര്‍ത്തപ്പോള്‍ അവളൊന്നും പറഞ്ഞില്ല. എന്നിലെ പഴഞ്ചനിപ്പോഴും ബാക്കിയുണ്ടെന്നവള്‍ക്കു തോന്നിക്കാണണം

അവസാനമായി അവളെ കണ്ടത്‌ അവളുടെ ഭാവി വരനെ എനിക്കു പരിചയപ്പെടുത്തിയ ദിവസമായിരുന്നു എന്നെ ഇങ്ങനെ അവള്‍ പരിചയപ്പെടുത്തി
" ഇതാണു ഞാന്‍ പറഞ്ഞ എന്റെ പഴയ ലൈന്‍ "

"ഓ .. നമ്മുടെ സ്വപ്നജീവി "

ഞാന്‍ പഠിച്ച എന്റെ പഴഞ്ചന്‍ മര്യാദ പ്രകാരം ഞാനയാള്‍ക്ക്‌ കൈകൊടുത്തു
അവളുടെ ഭാവി അവനില്‍ ( അവനെ മടുക്കുന്നത്‌ വരെ ) സുരക്ഷിതമാണെന്നവള്‍ മനസ്സിലാക്കിയിരുന്നിരിക്കണം പരസ്പരം കൈകോര്‍ത്തുകൊണ്ട്‌ മുട്ടിയുരുമ്മി അവര്‍ നടന്നകന്നു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കടല്‍ക്കാറ്റ്‌ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു തിരമാലകള്‍ മാത്രം മൗനം പാലിച്ചു
കാലങ്ങള്‍ പലതും തിരിച്ചു തന്നപ്പോള്‍ അവള്ക്ക് കൊടുത്ത മനസ്സു മാത്രം എനിക്കു തിരിച്ചു കിട്ടിയിരുന്നില്ല
അതു തന്നെയായിരിക്കും ഇന്നും കടല്‍ക്കാറ്റിന്റെ പുഛം നിറഞ്ഞ പുഞ്ചിരിയെ ഞാന്‍ ഭയക്കുന്നത്‌ !!