ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, November 24, 2012

മരണാനന്തരം കസബ്...

യമപുരിയില്‍ എത്തിയ കസബിനോട് , ചിത്രഗുപ്തന്‍ :

"നാലു വര്‍ഷമായി നിന്നെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ ഒരു കാര്യം....!

അവിടെ ജയിലില്‍ സുഖമായിരുന്നോ ..? ".

കസബ് : " പരമ സുഖം. അവിടെ ജയിലാണ് സ്വര്‍ഗ്ഗം. ചിക്കന്‍ ബിരിയാണി കഴിച്ചു മടുത്തു. ഇവിടെ നരകത്തില്‍ കഞ്ഞിയും പയറുമാണോ..?. ഞാന്‍ ഇവിടെ ഒരു മൂലയില്‍ ഒതുങ്ങി കഴിഞ്ഞു കൊള്ളാം."

ചിത്രഗുപ്തന്‍ : " വേല കയ്യിലിരിക്കട്ടെ. സാധാരണ തീവ്രവാദികള്‍ക്ക് ഞങ്ങള്‍ പ്രവേശനം കൊടുക്കാറില്ല. എപ്പോഴാണ് നമുക്കിട്ടു പണി കിട്ടുന്നത് പറയാന്‍ പറ്റില്ലല്ലോ. പകരം നിന്റെ നാടായ പാക്കിസ്ഥാനിലേക്ക് തന്നെ മടങ്ങാം. നിന്റെ പഴയ പണി വീണ്ടും തുടങ്ങാം. നിന്നെ തൂക്കിലേറ്റിയ ഇന്ത്യക്കാരോട് പ്രതികാരം ചെയ്യേണ്ടേ...?"

.

കസബ് : " ചതിക്കല്ലേ ഏമാനെ...! പക്കിസ്ഥാനിലോട്ടു പോയാല്‍ അവര്‍ വീണ്ടും തിരിച്ചു ഇങ്ങോട്ട് തന്നെ വിടും. പകരം ഇന്ത്യയിലേക്ക്‌ ഒരു രാഷ്ട്രീയക്കാരനായി അയച്ചാല്‍ മതി. അതാകുമ്പോ, സുഖമായി ജീവിക്കുകയും ചെയ്യാം. ഇന്ത്യക്കാരെ മുഴുവന്‍ കൊള്ളയടിക്കുകയും ചെയ്യാം.

ചിത്രഗുപ്തന്‍ : "നീ ആള് കൊള്ളാമല്ലോ, എന്തായാലും നിന്റെ ആഗ്രഹം ഞാന്‍ നടത്തിത്തരാം . ഇതാ ഇന്ത്യയിലേക്കുള്ള വീമാന ടിക്കറ്റ്‌. "

കസബ് : "വളരെ ഉപകാരം".

ടിക്കറ്റുമായി കസബ് യമപുരിയിലെ എയര്‍പോര്‍ട്ടിലെക്ക് നടന്നു.

ഇതു കേട്ടറിഞ്ഞു വന്ന യമരാജാവ്‌ ചിത്രഗുപ്തന് നേരെ കയര്‍ത്തു.

യമരാജാവ്‌ :"ഇതിനു മാത്രം എന്തു ക്രൂരതയാണ് ഇന്ത്യക്കാര്‍ തന്നോട് കാണിച്ചത്‌ ..?പാവം ഇന്ത്യക്കാരെ ഇങ്ങനെ ചതിക്കരുതയിരുന്നു "

ചിത്രഗുപ്തന്‍ : "അവന്‍ ഇന്ത്യയില്‍ എത്തിയത് തന്നെ. അവനു പോകാന്‍ കൊടുത്തു വിട്ടത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ന്റെ ടിക്കറ്റാണ് !. ഇനി അവനെ ഏതെങ്കിലും ഉഗാണ്ടയില്‍ പോയി നോക്കിയാല്‍ മതി"








എനിക്ക് ജിമെയിലില്‍ കിട്ടിയ ഒരു മെയില്‍ ആണിത്‌ . അതിലെ തമാശ കണ്ടപ്പോള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാമെന്നു തോന്നി... . കടപ്പാട് വയ്ക്കാന്‍ ആരുടെതാണെന്നും അറിയില്ല. എന്തായാലും ഇതിന്റെ സൃഷ്ടാവിന്റെ ഭാവന അപാരം..

Friday, October 26, 2012

എനിക്കിവിടെ സുഖമാണ്...!!!

കടലിനക്കരെ നാടിന്റെ പച്ചപ്പ്‌ സ്വപ്നം കണ്ടുറങ്ങുന്ന പ്രവാസി സഹോദരാ,
...
രാത്രി വൈകി വീട്ടിലെത്തുന്ന അച്ഛനെ കാത്തിരിക്കുന്ന മകന്‍റെ ചെവിയിലേക്ക്  അന്‍പത്തൊന്നു വെട്ട് മുഖത്ത് വെട്ടിയ വിശേഷം അറിയിക്കുന്ന നാട്ടില്‍,
ഗ്യാസ് ലോറിയില്‍ നിന്നും വാതകചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാതെ ദുരന്തം സംഭവിച്ച ശേഷം മരണത്തിന്‍റെ എക്സ്ക്ലുസീവ് കണക്കെടുപ്പ് നടത്തുന്ന പത്രക്കാരുള്ള നാട്ടില്‍,
 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു കൊണ്ട് മക്കളെ ആഡംബരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ പഠിക്കാന്‍ അയക്കുന്ന ആളുകള്‍ പെന്ഷന് വേണ്ടി പ്രവൃത്തിദിനം നശിപ്പിക്കുന്ന നാട്ടില്‍,
സമരം/ഹര്‍ത്താല്‍ എന്നിങ്ങനെ പേര് മാറ്റി നാടിന്‍ സ്വത്തും സ്വന്തം സമയവും ജീവിതവും കളയുന്ന യുവജനങ്ങളുള്ള നാട്ടില്‍,
പുരുഷാധിപത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുകയും 'ഖാനോ' 'ഡോണ'യോ  വരുമ്പോള്‍ മാംസങ്ങള്‍ തമ്മിലുള്ള ഉരചിലിന്‍റെ സുഖം തേടുകയും ചെയ്യുന്ന പെണ്‍സിംഹങ്ങളുള്ള നാട്ടില്‍,
കൂടെ പഠിക്കുന്ന പെണ്ണിന്‍റെ തുടിപ്പ് സ്നേഹം നടിച്ചു വില്പന ചരക്കാക്കുന്ന വിശ്വാസവഞ്ചകരുടെ നാട്ടില്‍,
അര്‍ദ്ധബോധാവസ്ഥയിലും മൃതാവസ്ഥയിലും റെയില്‍വേ ട്രാക്കിലും പാടത്തും സ്വന്തം മകളെ തന്നെയും പ്രാപിക്കുന്ന വന്യതയുടെ നാട്ടില്‍,
മികച്ച അമ്മായിയമ്മയെ കണ്ടെത്താനും റിയാലിറ്റി ഷോ നടത്തുകയും അതിലും വികലാംഗത്വം മാര്‍കറ്റ്‌ ചെയ്യുകയും ചെയ്യുന്ന കോര്‍പറേറ്റ് തന്ത്രജ്ഞരുള്ള നാട്ടില്‍,
രാജ്യത്തിന്‍റെ വാര്‍ഷിക ബജറ്റിലും വലിയ 'മനമോഹന' അഴിമതികള്‍ നടത്തുന്ന അഴിമതിക്കാരുടെ നാട്ടില്‍,
ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരെ ലോകത്തിന് സമ്മാനിച്ചു വിദേശ സാങ്കേതിക വിദ്യ ആശ്രയിക്കുന്ന പരാശ്രിതരുടെ നാട്ടില്‍,
ഓരോ തവണ കാറ്റ് വീശുമ്പോഴും പെട്രോളിനും ഡീസലിനും ശമ്പളമൊഴിച്ചുള്ള മറ്റെല്ലാ അവശ്യസാധനങ്ങള്‍ക്കും വില കൂടുകയും ചെയ്യുന്ന നാട്ടില്‍,
ഓരോ ആഘോഷത്തിനും പുതിയ മദ്യവില്പന റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും വെറും വെള്ളം കാശ് കൊടുത്തു വാങ്ങുകയും ചെയ്യുന്ന വിദ്വാന്മാരുടെ നാട്ടില്‍,
നാടിന്റെ വളര്‍ച്ചക്ക് അക്കരെ കൊടുംവെയിലില്‍ നിന്നും പണമയക്കുന്ന പ്രവാസിയുടെ അടിവസ്ത്രത്തിന് വരെ നികുതി കണക്കാക്കുന്ന നാട്ടില്‍,
മേലോട്ട് പൊന്തുന്ന വിമാനം എവിടെ ഇറങ്ങുമെന്നോ അതോ ഇനി ഇറങ്ങില്ലെന്നോ പ്രവചിക്കാനാവാത്ത നാട്ടില്‍,
കര്‍ഷകന്‍ വായ്പ അടക്കാനാകാതെ ആത്മഹത്യ ചെയ്യുമ്പോള്‍ 'മല്ല'ന്റെ സഹസ്രകോടിയുടെ കടം കടലില്‍ മുക്കുന്ന നിയമങ്ങളുള്ള നാട്ടില്‍,
121 കോടിയില്‍ ഒരുവന്‍ വെങ്കലം നേടുമ്പോഴേക്കും അവനെ കനകം കൊണ്ടും കാണിക്ക കൊണ്ടും മൂടുന്ന നാട്ടില്‍,
സ്വത്തു വീതംവെപ്പില്‍ സഹോദരനെയും അച്ഛനെയും വെട്ടിക്കൊല്ലുന്ന നാട്ടില്‍,
മാറ് മറക്കാന്‍ സമരം നടത്തിയ പിന്‍ നൂറ്റാണ്ടില്‍ നിന്നും "മദ്ധ്യതിരുവിതാംകൂറിന്റെ" വിസ്തൃതി വെളിവാക്കുന്ന വസ്ത്രങ്ങളുടെ ഈ നൂറ്റാണ്ടിലേക്കെത്തിയ നാട്ടില്‍,
തുടയ്ക്ക് മേലെ അള്ളിപ്പിടിച്ചു കിടക്കുന്ന പാന്റിടുന്ന "താണ അരക്കെട്ടന്‍""'' ബുദ്ധിജീവികളുടെ നാട്ടില്‍,
പേരിന്റെ പിറകിലെ ജാതി നോക്കി സ്ഥാനവും മാനവും വീതം വയ്ക്കുന്ന ജാതിരാഷ്ട്രീയത്തിന്റെയും സംവരണതത്വങ്ങളുടെയും നാട്ടില്‍,
ആണിനെയും പെണ്ണിനെയും രണ്ടു ഭൂഘണ്ടങ്ങളില്‍ മാറ്റി നിര്‍ത്തി ഒളികണ്ണിട്ടു നോക്കി കണ്ണേറ് നടത്തുന്ന കപടസദാചാരവാദികളുടെ 'ദൈവത്തിന്റെ സ്വന്തം' നാട്ടില്‍,
ഫേസ്ബൂക്കിലൂടെയും ട്വിട്ടരിലൂടെയും ലോകത്തെ അനുഭവിക്കുന്ന കണ്ണടക്കാരുടെ നാട്ടില്‍,
പൊങ്ങച്ചത്തിന് വേണ്ടി വായില്‍ കൊള്ളാത്ത പേരില്‍ വരുന്ന ഇറച്ചിയുടെ വകഭേദങ്ങള്‍ കഴിച്ച് ആപത്ത് കാശ് മുടക്കി വാങ്ങുന്ന നാട്ടില്‍,
സ്വന്തം മാലിന്യങ്ങള്‍ പോലും പൊതുനിരത്തില്‍ തള്ളുന്ന ഉപരിവര്‍ഗതിന്റെ വിഴുപ്പ് പാവപ്പെട്ടവന്‍ നെഞ്ചില്‍ വഹിക്കണം എന്ന് പറയുന്ന ഭരണകര്‍ത്താക്കളുടെ നാട്ടില്‍,
ഈ മണ്ണില്‍ തൊട്ടും നെഞ്ചില്‍ തൊട്ടും ഇത്രയും അസ്വസ്ഥതകള്‍ക്കിടയില്‍ നിന്ന് കൊണ്ട് ഞാന്‍ ഒരു നുണ പറയട്ടെ...
 "എനിക്കിവിടെ സുഖമാണ്"...

Tuesday, October 23, 2012

പെണ്ണ്...


"പെണ്ണ്
വിവാഹിതയോ അവിവാഹിതയോ വിവാഹമോചിതയോ ആകട്ടെ..
പാല്‍വാങ്ങാന്‍ പോകുന്നതോ പണിക്കു പോകുന്നതോ ആകട്ടെ
പെണ്ണ് കാണാന്‍ പോകുന്നതോ ഒളിച്ചോടി പോകുന്നതോ ആകട്ടെ
ഒറ്റയ്ക്കോ കൂട്ടമായോ കൂട്ടുകാരോടോപ്പമോ ആകട്ടെ
ബസ്സിലോ ട്രെയിനിലോ ഓട്ടോയിലോ സൈക്കിളിലോ ആകട്ടെ
രാത്രിയോ പകലോ സന്ധ്യയോ ഉച്ചയോ ആകട്ടെ
കേരളമോ ബാംഗ്ലൂരോ ബോംബെയോ ഡെല്‍ഹിയോ ആകട്ടെ
സ്വതന്ത്രവും നിര്‍ഭയവും ആയിരിക്കുന്നത് അവളുടെ അവകാശമാണ്"

-----------രഞ്ജിനി കൃഷ്ണന്‍...,....

Saturday, October 13, 2012

ചില യാത്രാ വിശേഷങ്ങള്‍...,....

ഒരു യാത്ര...
പതിവ് പോലെ 'സഹയാത്രികവധം ആട്ടകഥ' നടന്നു കൊണ്ടിരുന്നു...
സഹയാത്രികനെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ബോറടിപ്പിക്കുന്ന എന്റെ നാവിന് ഇത്തിരി വിശ്രമം കിട്ടിയത് രസികനായ ആ  മുണ്ട് കച്ചവടക്കാരന്‍ മായന്നൂര്‍ ഇറങ്ങി യാത്ര പറഞ്ഞു പോയപ്പോഴാണ്...
വണ്ടി ഒറ്റപ്പാലം സ്റ്റാന്‍ഡില്‍ എത്തി...
സമയം 9 കഴിഞ്ഞിരിക്കുന്നു...
കൃത്യമായി പറഞ്ഞാല്‍ 9.03...
ഗുരുവായൂര് നിന്നും പാലക്കാട്ടേക്ക് പോകുന്ന ബസ്സും പിന്നെ എന്റെ കെ.എസ്.ആര്‍.ടി.സി.യും മാത്രം ഉണ്ട് അപ്പോള്‍ സ്റ്റാന്‍ഡില്‍...,...
കൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് ബസ് സ്റ്റാന്റ് കവാടത്തിലെ വഴിവിളക്ക് ജ്വലിച്ചു നിന്നു...
അതവിടെ കത്തി നിക്കട്ടെ, ഞാന്‍ പറയാന്‍ പോണത് അതിനെ കുറിച്ചല്ല.. [;)]
ഇരുട്ടും വെളിച്ചവും യോജിക്കുന്നിടത്ത്, കടയുടെ വരാന്തയില്‍ കണ്ട ഒരു പാദസ്വരത്തിന്റെ ഉടമയെ കുറിച്ച് ആണ്....
സമയം തെറ്റി എത്തിയ ട്രെയിനിനെയും ഇന്ത്യന്‍ റെയില്‍വേയുടെ അലംഭാവതെയും പഴിച്ചും റെയില്‍വേ മന്ത്രിയുടെ തന്തക്കു വിളിച്ചും കടന്നു പോകുന്ന ഒരു 'മാന്യന്‍' ആണ് ഈ കുട്ടിയെ ശ്രദ്ധയില്‍ പെടുത്തിയത്...
"ഇത് പോലത്തെ വശപ്പിശക് കേസുകള്‍ ഉള്ളിടത്തോളം കാലം ട്രെയിന്‍ വൈകിയും വിമാനം തല കുത്തനെയും ഒക്കെ പോകും.."
[എത്ര ആലോചിച്ചിട്ടും ട്രെയിന്‍ വൈകി ഓടുന്നതിന് ഈ കുട്ടി എന്ത് പിഴച്ചു എന്ന് എനിക്ക് മനസ്സിലായില്ല, ആര്‍ക്കെങ്കിലും മനസ്സിലായാല്‍ എനിക്കും കൂടി ഒന്ന് പറഞ്ഞു തരണേ....!!!! ]
ആ രാത്രി അങ്ങനെ ഒരു കാഴ്ച കണ്ട എന്റെ മനസ്സിലൂടെയും കടന്നു പോയത് ഇത്തരം ചിന്തകള്‍ തന്നെ...
സത്യം പറഞ്ഞാല്‍ "ട്രിവാന്ട്രം ലോഡ്ജ്' സിനിമയിലെ തെസ്നി ഖാന്‍ ആയിരുന്നു ആ സമയത്ത് എന്റെ മനസ്സില്‍....,...!!!
അവള്‍ മൊബൈലില്‍ ആരെയോ വിളിക്കുന്നുണ്ട്, പക്ഷെ നിരാശ പടര്‍ന്ന "ലോ ബാലന്‍സ്" മുഖം അവളുടെ ദാരിദ്ര്യത്തെ ഓര്‍മപ്പെടുത്തി...
ആ നിരാശ ശരിക്കും എന്നെ എവിടെയൊക്കെ സ്പര്‍ശിച്ചു...
അവളുടെ മുഖം കാണാന്‍ ആകുന്നില്ല, ഇരുട്ടിന്‍റെ മറവില്‍ അവള്‍ സുരക്ഷ തേടുകയാവാം ...!!!
ഞാന്‍ പല മുഖങ്ങളും ഓര്‍ത്തു, അതൊന്നും അവള്‍ക്കു ചേരുന്നില്ല...
കിളിരൂരും കവിയൂരും സൌമ്യയും നടന്ന നാട്ടില്‍, ഇവള്‍ ഈ രാത്രി ഇവിടെ എങ്ങനെ വന്നുപെട്ടു???
കണ്ണടക്കുമ്പോള്‍ സൗമ്യയുടെ മുഖവും ആ സമയത്തെ പത്രവാര്‍ത്തകളും ഫേസ്ബുക്ക്‌ മെസ്സേജുകളും മനസ്സില്‍ പാണ്ടി മേളം തീര്‍ത്തു... :-/
നാളത്തെ പ്രധാന വാര്‍ത്ത ഇവളുടെ കീറി മുറിക്കപ്പെട്ട മാനം ആയിരിക്കുമോ???
മാറിടം പിളര്‍ന്ന പൌരുഷം ആയിരിക്കുമോ???
പേശീബലം തെളിയിച്ച ആണ്‍പടയുടെ വീരഗാഥകള്‍ ആയിരിക്കുമോ???
ഒരു പാട് ചോദ്യങ്ങള്‍ മനസ്സില്‍ നിറഞ്ഞു...
എന്തായാലും ഒരാള്‍ ഇത്തിരി കൂടി കടന്നു ആ പെണ്‍കുട്ടിക്ക് നേരെ ഒരു ചോദ്യം എറിഞ്ഞാണ് പോയത്...
"ഈ നേരത്ത് നിനക്ക് എന്താടീ ക==പ്പ് തീര്‍ക്കാന്‍ ആളെ കിട്ടിയില്ലേ പു --- കട---- മോളെ ???"
അയാള്‍ കള്ള് കുടിച്ചിട്ടില്ല, കാരണം തെറി നല്ല വ്യക്തമായിരുന്നു...
അമ്മയും പെങ്ങളും ഉണ്ടോ എന്നറിയില്ല, ഭാര്യ ഉണ്ട് തീര്ച്ച...
ഇത്രേം വലിയ തെറി സാധാരണ വിളിക്കുന്നത്‌ ഭാര്യയെ ആയിരിക്കുമല്ലോ??? ;)
ആ പെണ്‍കുട്ടി ആരും കാണാതെ ഷാള് കൊണ്ട് കണ്ണീരു തുടച്ചു...
എനിക്കെന്തോ ഒരു 'ഇത്' തോന്നി, ഹൈ സിമ്പതി തോന്നീന്ന്‍...,...
അല്ലാണ്ടെ മറ്റതല്ല... ;)
എന്തായാലും ബസ് ഇപ്പഴും സ്റ്റാന്‍ഡിലും എന്റെ കണ്ണിപ്പോഴും ആ പെണ്‍കുട്ടിയുടെ ദേഹത്തും തന്നെ നില്‍ക്കുവാണ്...
ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ണ് കൊണ്ടൊന്നുഴിഞ്ഞു...
മുഖം ഇരുട്ടിലാണ്...
കയ്യിലെന്തോ ഓറഞ്ച് ചട്ട ഉള്ള പുസ്തകം, ഇത്തിരി പഴക്കം ഉള്ളത്...
ഞാന്‍ അത് ഒന്നൂടി നോക്കി...
എന്റെ ദൈവമേ....!!!!
പി.ഐ. വര്‍ഗീസിന്റെ ഗ്രാഫിക്സ് ടെക്സ്റ്റ്‌ അല്ലെ അത് ...????
ബി.ടെക് ഫസ്റ്റ് ഇയറില്‍ എത്രയോ രാത്രികളില്‍ എന്റെ ഉറക്കം കളഞ്ഞ ടെക്സ്റ്റ്‌ ആണ്...???
അല്ല, എഞ്ചിനീയറിംഗ് പഠിച്ച ആരും ഗ്രാഫിക്സ് ടെക്സ്റ്റുകള്‍ അത്ര പെട്ടെന്ന് മറക്കാറില്ലല്ലോ??? ;)
അവളുടെ ബാഗില്‍ എന്തോ തിളക്കം...
എന്തോ ലോഗോ ആണ്...
ടി.കെ.എം. എന്ന മൂന്നക്ഷരം ആണ് തിളങ്ങുന്നത്...
ആ മൂന്നക്ഷരം ഒളിപ്പിച്ചു വയ്ക്കുന്ന തിളക്കം നമുക്കറിയാമല്ലോ???
അപ്പൊ ഉറപ്പിച്ചു, ഇവള് ടി.കെ.എമ്മിലെ സ്റ്റുഡന്റ്  ആണ്...
ഇനി ഈ സമയത്ത് ഇവിടെ വന്നു പെട്ടത് എന്തിനാണ് എന്നറിയണം..
ചില "ആണ്‍ സിംഹങ്ങള്‍""'' ഒന്ന് പേടിപ്പിച്ചപ്പോ ആ കുട്ടി ഞങ്ങടെ ബസ്സിന്റെ അടുത്തേക്ക് നീങ്ങി നിന്നു...
ഇപ്പൊ വളരെ അടുത്താണ്, മുഖം കാണാത്ത വിധത്തില്‍ തിരിഞ്ഞാണ് നില്‍പ്പ്...
[ഇവിടത്തെ പ്രധാന പ്രശനം അതൊന്നുമല്ല, ഓള്‍ക്ക് എന്നെ ഇശ്ടപ്പെടണ്ടേ...]
ദാ കെടക്കണ കാവടി- മൊബൈല്‍ റിങ്ങുന്നു...
അവളുടെ സംസാരത്തില്‍ നിന്നും ഒരു കാര്യം വ്യക്തം...
അച്ഛന്‍ ആണ്,
ട്രെയിന്‍ വൈകി എന്നും ഇപ്പോള്‍ എത്തിയെ ഉള്ളു എന്നും അച്ഛന്‍ പേടിക്കണ്ടെന്നും മറുപടി നല്‍കി കോള്‍ അവസാനിപ്പിച്ചു...
എനിക്ക് വീണ്ടും സംശയം...
ഇത്രയും വൈകി ഓടുന്ന ഏതു ട്രെയിന്‍???
അപ്പൊ ഉറപ്പിക്കാം, ഇത് 'മറ്റത്' തന്നെ... ;)
ആ വിളിച്ച തെറി അപ്പൊ സത്യം ആണോ???
എന്ത് ഞാന്‍ അറിയാതെ എന്റെ കാല്‍ച്ചുവട്ടില്‍ അതും നമ്മടെ ഒറ്റപ്പാലത്ത് ഒരു അവിഹിതമോ???
എന്‍റെ ആറ്റുകാല്‍ ഭാസ്കരാ....!!!!
സമ്മതിക്കില്ല ഞാന്‍...,... ;)
ദൈവമേ, എന്‍റെ നാടും 'ന്യൂ ജനറേഷന്‍' ആയോ???
ഇപ്പ വണ്ടി എടുക്കും...
ഇവിടെ ഇറങ്ങിയാലോ, അല്ല ഈ വൈകി വന്ന വണ്ടി പെട്രോലാണോ ഡീസലാണോ എന്നൊന്ന് അറിയണമല്ലോ?? ;0
ആകെ കണ്‍ഫൂഷന്‍ ആയി,...
ഞാന്‍ ടോസ് ഇട്ടു, തല വീണാ ഇവിടെ ഇറങ്ങാം...
വാല് വീണാ വണ്ടീല് പോകാം,...
രണ്ടു തവണയും തല വന്നില്ല, ഞാന്‍ കോയിന്‍ മാറ്റി ഭാഗ്യം നോക്കി...
അപ്പഴും രക്ഷ ഇല്ല...
ഇനിയിപ്പോ ഭാഗ്യം ഒന്നും നോക്കീട്ടു കാര്യമില്ല...
ഇവിടെ ഇറങ്ങുക തന്നെ...
ഒനുമില്ലെങ്കില്‍ ഇത്തിരി സദാചാര പോലീസ് കളിക്കാല്ലോ??? :P
അതിന്റെ ഇടയിലാണ് അനൂപ്‌ മേനോന്റെ സ്ക്രിപ്റ്റിലെ പോലെ ഒരു ട്വിസ്റ്റ്‌///.//,...
കാലുകള്‍ക്ക് സ്വാധീനം ഇല്ലാത്ത മൃതപ്രായന്‍ ആയ ഒരു മനുഷ്യന്‍...,...
ഫോണില്‍ ബാലന്‍സ് ഇല്ലേ എന്നും കാശ് ഇല്ലെങ്കില്‍ നേരത്തെ പറയേണ്ടേ എന്നും സ്നേഹം നിറഞ്ഞ ശകാരം....!!!
ഇത്രയും നേരം ഞാന്‍ ചിന്തിച്ചു കൂട്ടിയ കാര്യങ്ങള്‍ ഗ്യാസ് ആയി മേലോട്ട് പോയി ഒരു നനവായി എന്റെ കണ്ണുകളിലേക്കു അരിച്ചിറങ്ങി...
ഞാന്‍ തല സീറ്റിലേക്ക് ചായ്ച്ചു കണ്ണടച്ചു, ഒന്നും അറിയാത്ത ഒരാളെ കുറിച്ച് നിമിഷ നേരങ്ങള്‍ കൊണ്ട് ഒരു 'ന്യൂ ജനറേഷന്‍' സിനിമ സ്വപ്നം കണ്ടതില്‍ ആകെ ഒരു വിഷമം....
മനസ്സില്‍ നിറയെ ബഹുമാനം, ആ പെണ്‍കുട്ടിയോട്...
സദാചാര പോലീസിന്‍റെ "നീറുന്ന പ്രശ്നങ്ങളെ" സമചിത്തതയോടെ നേരിട്ടതിന്, എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ നടിച്ച് അച്ഛനെ സന്തോഷിപ്പിച്ചതിന്...
എല്ലാറ്റിനുമുപരി വീട് വിട്ടു നിന്ന് പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് സമൂഹം പതിച്ചു നല്‍കിയ 'ജീന്‍സ്- ബനിയന്‍' ഡ്രസ്സ്‌കോഡ് സംസ്കാരം പിന്തുടരാത്തതിനും....
ഒരു കാര്യം വീണ്ടും ഓര്‍മിപ്പിക്കപ്പെട്ടു...
രാത്രി യാത്ര ഇപ്പോഴും മെട്രോകളില്‍ മാത്രം, ഇവിടെ എപ്പോഴും ഇങ്ങനെ തന്നെ...!!!
പെണ്ണ് 7 മണി കഴിഞ്ഞു പുറത്തിറങ്ങിയാല്‍ കണ്ണ് കൊണ്ട് നോക്കി കൊല്ലാന്‍ തയ്യാറായി 'ആണത്തം' ഇവിടെ നെഞ്ചു വിരിച്ചു നില്‍പ്പുണ്ട്...
ഒരിക്കല്‍ക്കൂടി എന്റെ വികലചിന്തകള്‍ക്ക് മാപ്പ് ചോദിക്കട്ടെ....
-------------------------------------ശുഭം-----------------------------------------------
[സമര്‍പ്പണം : എന്റെ നല്ലവരായ എല്ലാ പെണ്‍സുഹൃത്തുക്കള്‍ക്കും]

Friday, October 12, 2012

ഈ നാടിന്‍റെ പേര് മറക്കരുത് ---- കേരളം...

നിനക്ക് അമ്മയും പെങ്ങളും ഇല്ലെടാ എന്ന് അപരനോട് ചോദിക്കാന്‍ നാം മടിക്കാറില്ല ആ ചോദ്യത്തിന് മുന്നില്‍ പതറിപ്പോകുന്നവനെയാണ് നമ്മുടെ നായകന്മാര്‍ തിരശ്ശീലയില്‍ ഇടിച്ചു വീഴ്ത്താറുള്ളത്...
പദ്മയും ഭാഗീരഥിയും ഒഴുകുന്ന നാട്ടില്‍ നിന്ന് ഒരു യുവതി ഭാരതപ്പുഴയും 
(നിള എന്നൊരു ചെല്ലപ്പേര് കൂടിയുണ്ടേ...) പെരിയാറും പമ്പയും മീനച്ചിലാറും ഒഴുകുന്ന 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കള്ളപ്പേര് കൂടി പേറുന്ന നാട്ടിലേക്ക് വരാന്‍ എന്തിനു ഭയക്കണം????
ഇല്ല, ഭയമേതുമില്ലാതെ തന്നെയാnണവള്‍ വന്നത്.

അവളുടെ പേര് പോലും നമുക്കറിയില്ല...
അവള്‍ ഈ മണ്ണിലേക്ക് വന്നത് അവളുടെ കാമുകനെ തേടിയാണെന്ന് പോലീസ്.
തേടി വന്നത് ആരെയുമാവാം...
ആ തിരച്ചിലിനിടയില്‍ അവളെന്തിനെയാണ് നേരിട്ടത്???
നാല് മലയാളി ചെറുപ്പക്കാരുടെ പേശീ ബലത്തിനടിയില്‍ അവള്‍ കീറി മുറിക്കപ്പെട്ടു...
അവളെ കുറിച്ച് പറയാന്‍ ഇവിടെ ആര്‍ക്കും നാവില്ല, കാരണം അവള്‍ സൌമ്യ അല്ല...
ആര്‍ക്കും അവളുടെ മാനം പ്രശ്നമല്ല...
മരണം എന്ന ഏറ്റവും വലിയ നീതിയും പ്രതികള്‍ക്ക് ശിക്ഷ എന്ന മോക്ഷവും സൗമ്യക്ക്‌ ലഭിച്ചെങ്കില്‍ ഇവിടെ അതും സംഭവിച്ചില്ല...

മുറിഞ്ഞ ശരീരത്തില്‍ പുരട്ടാന്‍ മരുന്നുകള്‍ കിട്ടും.
മുറിപ്പാടുകള്‍ പോലും പതിയെ മാഞ്ഞു പോകും...
അവളുടെ കലങ്ങിയ മനസ്സോ...???
ഇനി വരുംനാളുകളില്‍ അവളെങ്ങനെയാവും ജീവിക്കുക...
അവള്‍ ആരെ തിരഞ്ഞു വന്നോ അയാള്‍, കഴിഞ്ഞത് ഒരു പേക്കിനാവായിരുന്നുവെന്നും പറഞ്ഞ് അവളെയും ചേര്‍ത്ത് പിടിച്ച് ജീവിതത്തിലേക്ക് നടക്കാന്‍ തയ്യാറാകുമോ???
ചോദ്യങ്ങളൊന്നും തീരില്ല, ഉത്തരം കാത്തിരിക്കാന്‍ നമുക്ക് നേരവുമില്ല....
നാളത്തെ പ്രഭാതം ഇതിലും നിഷ്ടൂരമായ വാര്‍ത്തകളുമായി എത്തി ചേരില്ലേ, അതിനു മുന്‍പ് ഒന്നേ പറയാനുള്ളൂ...
ഉറ്റവരെ തേടി ഈ കാട്ടിലേക്ക് ഒരു സ്ത്രീയും വരാതിരിക്കുക...
ചങ്ങലയഴിഞ്ഞ ആണ്‍വന്യത ഇവിടെ രാവിന്റെ മറവില്‍ കാത്തിരിപ്പുണ്ട്‌...,...
ഈ നാടിന്‍റെ പേര് മറക്കരുത് -____-- ------കേരളം...
-------------------------==========================================================================
(ബംഗാളി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എഴുതിയത്, കടപ്പാട്: രഞ്ജിത്ത് ബാലകൃഷ്ണന്‍)

Friday, July 27, 2012

ഒരു പന്തോം, അതിന്റെ പുറകെ ഒരു അന്തോം കുന്തോം ഇല്ലാത്ത കൊറേ ഇന്ത്യക്കാരും...

അമിതാബ് ബച്ചന്‍ പന്തം കൊണ്ടോടിയപ്പോ [ചൂട്ടിന് മലയാളത്തില്‍ ഇതാ പറയാറ്, അത് ഒളിമ്പിക്സില്‍ ആയാലും ഒല്ലൂരില്‍ ആയാലും പന്തം എന്നും "പന്തം" തന്നെ ;)] അതൊപ്പിയെടുക്കാന്‍ മലേഷ്യ,ക്രോയേഷ്യ,ഉസ്ബെക്കിസ്ഥാന്‍,സോമാലിയ,തമ്പാനൂര്‍,അങ്കമാലി, തുടങ്ങി നമ്മടെ മനോരമയും മാതൃഫൂമിയും റിപ്പോര്‍ട്ടറും വരെ ഓരോ സാധനങ്ങളെ ലണ്ടന്‍ കാണാന്‍ പറഞ്ഞു വിട്ടു.
"ഇന്ത്യക്കാരന്‍ ആയ അമിതാബ് ബച്ചന്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കാളി, രാജ്യത്തിന് അഭിമാന നിമിഷം" എന്നൊക്കെ വാര്‍ത്തയും കൊടുത്തു.
രണ്ടു ദിവസം മുന്‍പ്, നൂറ്റി ഒന്ന് വയസ്സ് പ്രായമുള്ള ഫൌജാ സിംഗ് എന്ന പഞ്ചാബി ആയ വന്ദ്യവയോധികന്‍ അത് കൊണ്ട് ഓടിയപ്പോ ഇവരെ ആരെയും കണ്ടില്ലല്ലോ?
അതും അദ്ദേഹം ഒരു പാട് നേട്ടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള ആളാണ്‌ എന്നും അറിയുക...
(താഴെ കൊടുത്തിട്ടുണ്ട്‌ )
ചില വിദേശ ചാനലുകള്‍ "നൂറു കോടിയുടെ പ്രതിനിധിയായി നൂറ്റാണ്ടു കണ്ടയാള്‍";" എന്ന തലക്കെട്ടോടു കൂടി ഒരു വാര്‍ത്ത കൊടുത്തു കണ്ടു.
എന്നിട്ടും ഇവിടുള്ള മുരളിക്കും വേണുവിനും മൃഗേഷിനും തമ്പുരുവിനും ഒന്നും കണ്ണ് പിടിച്ചില്ല.
നാളെ ഞാന്‍ വല്ല ധീരകൃത്യോം നടത്തിയാലും ഇത് തന്നെ ആയിരിക്കുമോ അവസ്ഥ??
അല്ല നമ്മളീ സിനിമാ താരം ഒന്നും അല്ലല്ലോ, അപ്പൊ ഇന്ത്യക്കാരന്‍ ആയി മാധ്യമങ്ങള്‍ അംഗീകരിക്കുമോ.???
ജയ് ഹിന്ദ്‌, അത് ഇതു ഇന്ത്യക്കാരനും പറയാല്ലോ അല്ലെ?
അതോ ഇനി അതിനും ഞാന്‍ സിനിമയില്‍ അഭിനയിച്ചാലേ പറ്റൂ എന്നുണ്ടോ???

Running Career
  • Rediscovered at age of 81
  • Marathons run: London (5), Toronto (2), New York (1)
  • Marathon debut: London, 2000, aged 89
  • London Flora Marathon 2000: 6:54
  • London Flora Marathon 2001: 6:54
  • London Flora Marathon 2002: 6:45
  • Bupa Great North Run (Half Marathon) 2002: 2:39
  • London Flora Marathon 2003: 6:02
  • Toronto Waterfront Marathon 2003: 5:40
  • New York City Marathon 2003: 7:35
  • London Flora Marathon 2004: 6:07
  • Glasgow City Half Marathon 2004: 2:33
  • Capital Radio Help a London Child 10,000 m 2004: 1:08
  • Toronto Waterfront Half Marathon 2004: 2:29:59
  • Toronto Waterfront Marathon 2011: 8:11:06
  • Hong Kong Marathon (10 km) 2012: 1:34 (raised $25,800 for charity)
  • In July 2012, Fauja Singh carried the Olympic torch.

Tuesday, July 10, 2012

ഞാന്‍ ഒരു മലയാള സിനിമ പ്രേക്ഷകന്‍............


"22 ഫീമെയില്‍ കോട്ടയം" കണ്ടശേഷം സദാചാരവിരുദ്ധമായ കാര്യങ്ങള്‍ നിര്‍ത്തി.
"ഡയമണ്ട് നെക്കലെസ്" കണ്ടപ്പോള്‍ ധൂര്‍ത്ത്‌ കുറച്ചു.
'"സ്പിരിറ്റ്‌""""'" കണ്ടപ്പോള്‍ കുടി നിര്‍ത്തി.
"ഉസ്താദ് ഹോട്ടല്‍:'" കണ്ടപ്പോ തൊട്ടു ഭക്ഷണത്തിന്റെ വിലയറിഞ്ഞു.
"തട്ടത്തിന്‍ മറയത്ത്'" കണ്ടപ്പോ ന്റെ സാറേ, പ്രേമം ഒരു വീക്നെസ് ആയി.
"ബാച്ച്ലര്‍ പാര്‍ടി" കണ്ടതോടെ സിനിമ കാണലും നിര്‍ത്തി.

[Courtesy: Vishnu Padmanabhan]

Saturday, May 19, 2012

ചില "ന്യൂജനറേഷന്‍" ചിന്തകള്‍...

ഒരു തീവണ്ടി യാത്ര.അധികം ആരും ഇല്ല കമ്പാര്‍ട്ട്മെന്‍റില്‍. എങ്കിലും ആള്‍ക്കാരെ കാണിക്കാന്‍ മൊബൈലിലൂടെ ഇന്നലെ കണ്ട ന്യൂ ജനറേഷന്‍ സിനിമയിലെ (മ്മടെ മറ്റേ പടം ല്ല്യെ , ചെത്തിക്കളയും ന്ന് പേടിപ്പിക്കണ പടം) രംഗങ്ങളുടെ കാര്യാ കാരണ സഹിതം ഉള്ള വിശലനം ആണ് അവിടെ ഒരുത്തന്റെ വക  നടക്കണത്‌.
എന്തായാലും മലയാളി മാറുന്നുണ്ട്, തീര്‍ച്ച !!!
അപ്പോള്‍ എന്റെ മനസ്സിലുദിച്ച "എന്താണ് ഈ ന്യൂജനറേഷന്‍ സിനിമ???" എന്ന ചിന്ത ആണ് ഈ പോസ്റ്റിനു ആധാരം.
ഇന്ന് ന്യൂജനറേഷന്‍ സിനിമ ആവശ്യപ്പെടുന്ന പ്രധാന ഘടകങ്ങള്‍ ഇവയാണ്.

1: ഒരു ജമണ്ടന്‍ പേര്.
ഉദാ:-  ദേ വന്നു ദാ പോയി (ഫാമിലി ത്രില്ലെര്‍),ഡ്രാക്കുളയുടെ ലുങ്കി(ഹോറെര്‍),ഊരിയിട്ട നിക്കര്‍ കാണ്മാനില്ല (ആക്ഷന്‍),ഏണിപ്പടിയിലെ ബീഡിക്കുറ്റികള്‍ (ആര്‍ട്ട് പടം), കോഴിക്കെന്തിനു കോഴിമുട്ട(ത്രില്ലെര്‍), വാരിക്കുഴിയിലെ കൊലപാതകം(കടപ്പാട്: ഹിച്കോക്ക് കഞ്ഞിക്കുഴി), ചിക്കന്‍ ബിരിയാണീം പാല്പ്പായസോം(കട : ആശിക് അബു), മുല്ലപ്പൂ മൊട്ടില്‍ കഴുകന്‍റെ മുട്ട(കടപ്പാട് vodafone comedy stars), ഒരു ഐസ്ക്രീം ഉണ്ടാക്കിയ കഥ (കുഞ്ഞാലി ഫിലിംസ് ), സ്വര്‍ണ വള (കട:ലാല്‍ജോസ്), ചിറകൊടിഞ്ഞ കിനാവുകള്‍(നിര്‍മാണം:ശങ്കര്‍ദാസ്), ക്ലാ ക്ലാ ക്ലാ ക്ലേ ക്ലാ ക്ളീ (ത്രീ കിങ്ങ്സ് 2പാര്‍ട്ട്‌ ), ലെഫ്ടനന്റ്റ് കേണല്‍ മേജര്‍ സാബ് (കട:രവിയണ്ണന്‍), കാമരാജ് യുനിവേര്സിടി (കാസനോവ 2), പീപ്പിള്‍ പീപ്പിള്‍(ഫോര്‍ ദി പീപ്പിള്‍ ശ്രേണി), പൊണ്ടാട്ടി ഉന്‍ മുഖത്താട്ടി(തമിഴ് ബ്ലോക്ക് ബസ്റ്റര്‍), പതിവ്രത(എ), പാഞ്ചാലി (വൈശാലി 2 -ശ്വേത മേനോന്‍).
അമാന്ത കുന്തസ്യ [ചില ലോക്കല്‍ സംവിധായകര്‍ ഇത് പോലത്തെ പേരുകളും ഇട്ടു തൊടങ്ങീട്ടുണ്ട്],
തെമ്മാടി, ജിമ്മന്‍ രാമന്‍, തുക്കട ചക്കട, അവിടെ പോയി, ലുടല്‍ ലതിന്റെ ലപ്പുറം, രാമാ കോമാ, വീരന്‍ ശൂരന്‍, നാരായണി, അങ്കടോ ഇന്കടോ എങ്ങോട്ടോ??, അയ്യോ പോയി, കേദാരവൈദേഹകന്‍ [തെലുങ്ക് ഡബ് സിനിമകള്‍ക്ക്‌ ഇതൊക്കെ തന്നെ ധാരാളം]


2: നല്ല തെറി വിളിക്കണം.

നായകനും നായികയും നല്ല ജോരായിട്ടു തെറി വിളിക്കണം. അത് പിള്ളേര്‍ക്ക് 
മനസ്സിലാകാന്‍ 'പീ' ന്നുള്ള ശബ്ദോം ഇടണം.
ഫക്കും മുക്കും ചക്കും ഒക്കെ ആണ് ഇന്ഗ്ലീഷില്‍.
മലയാളം ആണെങ്കില്‍ മ---,പൊ----ടി, തുടങ്ങി പണ്ട് സുരേഷ് ഗോപി മാത്രം പറഞ്ഞോണ്ടിരുന്ന
 ഏതു സാധനവും ഉപയോഗിക്കാം.

3:കുറഞ്ഞത്‌ ഒരു അവിഹിതം.
പറ്റുമെങ്കില്‍ നായകന്‍/നായിക തന്നെ ഈ കുടുക്കില്‍ പെടണം.അങ്ങനെ വരുമ്പോ തെറി വിളി ഇവര് തമ്മില്‍ നടത്താം എന്നാ സൌകര്യവുമുണ്ട്.
 ഈ നൂറ്റാണ്ടില്‍ ഇതിനു മാത്രം 'അവിഹിതം' നടക്കുന്നുണ്ടോ എന്നറിയില്ല, എന്തായാലും ഇത്തിരി 'സംഗതികളും' വേണം.

4:ഫഹദ് ഫാസില്‍
ചെക്കന്‍ മൊട്ട തലേം മീശ വടിച്ച  തേപ്പു പെട്ടി മോന്തേം കൊണ്ട് പെമ്പില്ലേരെ പെഴപ്പിക്കാന്‍ തുടങ്ങീട്ടു കൊറേ നാളായി, ആ'ഫാ'സന്‍...!!!
ഏതോ സുഹൃത്ത്‌ പറഞ്ഞ പോലെ 'പാവം മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി' തന്നെ ആകാന്‍ ഉള്ള പുറപ്പാടിലാണ് ആശാന്‍.
ഇപ്പൊ പഴയ പൂച്ചക്കുട്ടി ഒന്നുമല്ല, കൊമ്പനാ,കൊലകൊമ്പന്‍...!!!

5:റീമ കല്ലിങ്ങല്‍/രമ്യ നമ്പീശന്‍/അനൂപ്‌ മേനോന്‍/ശ്വേത മേനോന്‍/ ലെന/ആസിഫ് അലി
ഇതില് ചെലതിനെ എങ്കിലും ഉള്‍പ്പെടുത്തണം. എന്നാലേ ഒരു "ഇത്" വരൂ.
പിന്നെ, നായിക ഒന്നുകില്‍ ബനിയന്‍ ഇടണം, അല്ലെങ്കില്‍ മിനിമം വയറോ, തുടയുടെ തൊട്ടു താഴെ വരെയോ കാണിച്ചിരിക്കണം.
ഇതൊന്നും ഇല്ലെങ്കില്‍ മഴ നനയണ ഒരു സീന്‍ എങ്കിലും വേണം.!!!
രമ്യ നമ്പീശന്‍ കഴിഞ്ഞ കുറച്ചു നാളായി ഇമ്മാതിരി റോളുകളില്‍ സ്പെഷ്യലൈസ്  ചെയ്തിരിക്കുകയാണ്.
കല്യാണ സീന്‍ ആണെങ്കിലും ഐറ്റം ഡാന്‍സ് നിര്‍ബന്ധം ആണ് കേട്ടോ..!!!
[പോക്കിരിരാജ സില്മേല് അമ്പലത്തിലെ ഉത്സവത്തിന്‌ മ്മടെ ശ്വേത മേനോനെ കൊണ്ടന്നു ഒരു ഒന്നൊന്നര ടാന്‍സ് കളിപ്പിച്ചത് ഓര്‍മയിലെ???
ഇപ്പൊ മായാമോഹിനീല് കാണിച്ച കല്യാണപാട്ടും ഓര്‍ക്കുക.]
നായികക്ക് "മറ്റേ" സീന്‍ ഉള്‍പ്പെടുത്താന്‍ "മറക്കല്ലേ"...

6: രതിനിര്‍വചനങ്ങളും ഫിലോസഫിയും
നായകന്‍ ഫിലോസഫി ഡിഗ്രി പടിചോനെക്കാളും മുടിഞ്ഞ
കനത്തില് സംഗതികള്‍ ഇടണം. ഇടയ്ക്കിടെ "സെക്സ്", "ഫിസിക്കല്‍ റിലേഷന്‍" തുടങ്ങിയ പദങ്ങളും ഉപയോഗിക്കണം.
[എന്തിനാ ന്നോ, അതൊക്കെ വേണം അത്ര തന്നെ!!!]

7: മൊബൈല്‍ ഫോണ്‍, ലാപ്ടോപ്
രണ്ടും ആപ്പിളിന്റെ തന്നെ ആണെങ്കില്‍ നല്ലത്.ഇതൊക്കെ മേടിക്കാന്‍ കാശ്
ഉണ്ടെന്നു തെളിയിക്കാന്‍ ആണ്, അത്ര തന്നെ.

8:കാമറ
അവിടന്നും ഇവിടന്നും ഒക്കെ വേണം കാണിക്കാന്‍.
അമ്മച്ചിയാണേ, കാണുന്നവന് ഒന്നും മനസ്സിലാകരുത്‌. എന്നാലോ നല്ല കളര്‍ഫുള്‍ ഫ്രെയിം ആകേം വേണം.

9:മൂസിക്
എന്താടോ, നീ പോടാ എന്നാ മട്ടില്‍ കൊറേ അലറി പാട്ടുകള്‍ വേണം.
റസ്ക് വിജയനും സോറി റക്സ്‌ വിജയനും ഗോപീ സുന്ദറും ആണ് ഈ കാര്യത്തില്‍  ചിംഗങ്ങള്‍.
രതീഷ്‌ വെഗയും കൊള്ളാം.

10:തിരക്കഥ
മനുഷ്യനെ വെറുപ്പിക്കണ/ പേടിപ്പിക്കണ രംഗങ്ങള്‍ വേണം, അല്ലെങ്കില്‍ അത് മാത്രേ പാടുള്ളൂ.
രാഷ്ട്രീയം, കല, സാഹിത്യം ഇതൊക്കെ
 ഇടയ്ക്കിടെ പ്രതിപാദിക്കാം.പിന്നെ, പഴയ കൊറേ തമിഴ്/ ഹിന്ദി
പാട്ടും ഡയലോഗ്സും ഉപയോഗിക്കാം.എങ്ങോട്ടാ കഥ പോണത് എന്ന് ഒരുത്തനും പിടി കിട്ടരുത് , അതാണ്‌ നിങ്ങളുടെ വിജയം.

[കടപ്പാട്  : സിനിമാ പാരദൈസോ ക്ലബ് എന്നാ ഫേസ്ബുക്ക്‌ ഗ്രൂപ്പ് അംഗങ്ങള്‍ക്ക്]

Friday, May 11, 2012

ടെലിവിഷന്‍ പരിപാടികള്‍ സെന്‍സര്‍ ചെയ്യാന്‍ സംവിധാനമില്ലേ???

കഴിഞ്ഞ ദിവസം യാദൃശ്ചികമായി ഏഷ്യനെറ്റിലെ CITY GIRLS എന്ന പരിപാടി കാണാനിടയായി..
നൈസ് ടി ഷര്‍ട്ടും ഇട്ടു ചെളിയില്‍ കുത്തിമറിയുന്ന ടീനജുകാരികളുടെ അവയവ തുള്ളിച്ചയില്‍ ആര്‍ത്തിയോടെ നോക്കിയിരിക്കുന്ന പ്രേക്ഷകര്‍ തീയേറ്ററില്‍ ബിറ്റ്‌ കാണാന്‍ ഇരിക്കുന്ന ആളുകളെ ഓര്‍മിപ്പിക്കുന്നു..
പിഞ്ചു മാംസത്തിനു മാര്‍ക്കറ്റ് കൂടുതല്‍ ആണല്ലോ..
ഏഷ്യനെറ്റിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം ക്രൂരം..!!!
പിന്നെ ഇതിനൊക്കെ മക്കളെ പറഞ്ഞു വിട്ടിട്ട് നാട്ടുകാരെ വിളിച്ചു കാണിക്കുന്ന മാതാപിതാക്കളെ എന്ത് വിളിക്കണം..???
പ്രേഷകരെ കിട്ടുന്ന എന്തും കാണിക്കും. സഭ്യതയുടെയും നിയമത്തിന്‍റെയും അളവുകോല്‍ അതിലേക്ക് നീളണമെങ്കില്‍ ചങ്കൂറ്റത്തേടെ പ്രതികരിക്കാന്‍ അവബോധമുള്ള ഒരു ജനതവേണം. അവനിവനിസതിതിലേക്ക് ഒതുങ്ങിപ്പോയവര്‍ക്ക് നാട് എങ്ങോട്ട് പോയാലെന്താ..??
ചെളിവെള്ളത്തിലെ കബഡി കളി കഴിയുമ്പോ, വെള്ളം കിട്ടുന്ന സ്ഥലത്ത് ചെന്ന് കുളിച്ചു വൃത്തിയായി ആദ്യം വരുന്നവര്‍ക്ക് സമ്മാനം എന്ന് അവതാരകന്‍ അനീഷ്‌ രവി..
കുട്ടികള്‍ കുളിക്കാന്‍ ഓടുന്നു, പുറകെ കാമറകളും..
കുളിക്കടവുകളിലേക്ക് .
*********കുളി ലൈവ്...************
ഏറ്റവും നിന്ദ്യമായി തോന്നിയത്, കുളി കഴിഞ്ഞു ഈറനോടെ ഓടി വരുന്ന പെണ്‍കുട്ടികളുടെ മാറിടം മാത്രം ഒപ്പിയെടുത്ത കാമറമാനും അത് സ്ലോ മോഷനില്‍ അവതരിപ്പിക്കുന്ന സംവിധായകനും...
ചില കുളിര് കൊള്ളിക്കുന്ന സിനിമകളുടെ പാട്ട് സീനുകള്‍ ഓര്‍മിപ്പിക്കുന്നു...
ഇങ്ങനെ അഴിഞ്ഞാടാന്‍ വിടുന്ന മാതാപിതാക്കളെ മുക്കാലിയില്‍ കെട്ടി അടിക്കണം...
ഇതൊക്കെ കണ്ടു വളരുന്ന ഒരു തലമുറ നമ്മുടെ ഇടയില്‍ ഉണ്ട്...
അത് കണ്ടില്ലെന്നു നടിക്കാന്‍ നമുക്ക് ആവുമോ???
ഇത് അവരുടെ കുടുംബ വിഷയം മാത്രം ആണോ???
വാല്‍ കഷണം :
ടി.വി.യില്‍ "പഴയൊരു സിനിമയിലെ ഷീലയുടെ ഒരു പാട്ട്.
അഞ്ചു വയസ്സുള്ള കൂട്ടുകാരന്റെ മരുമകന്‍: "ഇത് പഴയ നടി ഷക്കീല അല്ലെ???"
ഞാനും കൂട്ടുകാരനും ഒന്ന് ഞെട്ടി, സംഗതി അവനു നാക്ക് പിഴച്ചതാണ്.
എങ്കിലും, 'ഇങ്ങനേം' നാക്ക് പിഴക്കുമോ?
പിഴച്ചത് അവന്റെ നാക്കോ, നമ്മുടെ സമൂഹമോ???
നിങ്ങള് പറ...
എന്തായാലും, "ശംഭോ, മഹാദേവ"...!!!

[COURTESY: FACEBOOK PAGE "KOOLIPPANIKKAARAN" ]

Friday, April 27, 2012

പ്രസവം (അവളുടെ കഥ എന്ന കഥാസമാഹാരത്തില്‍ നിന്ന്).

തെരുവുമൂലയിലെ, മേല്‍ക്കൂരയില്ലാത്ത കടയില്‍, കടയുടെ തിണ്ണയില്‍ വീര്‍ത്ത വയറുംതാങ്ങി, അവളെത്തി. - ഇരുട്ടിലൂടെ, താനൊരു പെണ്ണാണെന്നറിയിക്കാതിരിക്കാനായി, തലവഴി മുണ്ടും പുതച്ചുകൊണ്ട്.
അവള്‍ അവിടെ കിടന്നുറങ്ങി. കടയ്ക്കുള്ളിലായാലും പുറത്തായാലും ഒരുപോലെത്തന്നെ. എങ്കിലും പുറത്തുകിടക്കുന്നതിനേക്കാള്‍ അന്തസ്സ് അകത്തു കിടക്കുന്നതായതുകൊണ്ട് അങ്ങനെ ചെയ്തു. ഒന്നുറങ്ങി. വേദന കൊണ്ടുണര്‍ന്നപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. വീണ്ടും ഉറക്കം. വേദന ഉണര്‍ത്തിയ ഉറക്കം.
വയറുവേദനയാവും; സാധാരണ ശല്യത്തിനെത്തുന്നത്. ഒരിക്കല്‍ക്കൂടി മയങ്ങിനോക്കി.
ഉണര്‍ന്നപ്പോള്‍, പൊക്കിളിനു ചുറ്റും അസംഖ്യം തേളുകള്‍ കുത്തുന്നു. പിന്നെ ഉറക്കമില്ല. ഉറങ്ങാന്‍ പറ്റിയതേയില്ല.
ആകാശത്തുകൂടി മേഘങ്ങള്‍ ഉരുണ്ടുപോയി. അവ ഭൂമിയോടു മന്ത്രിച്ചു; 'ഏതുനേരവും ഞങ്ങള്‍ നിന്റെ മാറില്‍ വീഴും.'
ചുറ്റും പൊളിഞ്ഞ കടയുടെ വിണ്ടുകീറിയ ഭിത്തികള്‍. മുകളില്‍ നക്ഷത്രങ്ങളില്ലാത്ത ഇരുട്ടും. 'ഇത് അതുതന്നെയാണ്' അവള്‍ വേദനയോടെ ആലോചിച്ചു. 'നാശം, വരാന്‍ കണ്ട നേരം.'

അതുതന്നെയായിരുന്നു അത്. നോവ്. അവളുടെ കടിഞ്ഞൂല്‍ നോവ്.
വേദന ശക്തിപ്പെട്ടുവന്നു. അവളാലോചിച്ചുനോക്കി: 'ഇതിപ്പോ
എത്ര്യാണ് മാസം?' കണക്കുകൂട്ടി തീരുമാനിക്കാന്‍ ഇപ്പോള്‍ യാതൊരു മാര്‍ഗവുമില്ല. എത്രയുമാകാം. വയര്‍ വീര്‍ത്തുവരാന്‍ തുടങ്ങിയിട്ട് കുറേയേറെ നാളായി. ആദ്യം അതുകണ്ടമ്പരന്നുപോയി. എങ്കിലും ഒന്നുചെയ്യാന്‍ മറന്നില്ല. വേഷം ഒന്നു പരിഷ്‌കരിച്ചു. ഒരു മാറാപ്പു ചുറ്റുന്നതുപോലെയാക്കി. അതിനുള്ളില്‍ നൂറുമാസം പോലും അറിയില്ല. അങ്ങനെ നടക്കുകയായിരുന്നു. എന്നിട്ടൊടുവിലിതാ നിലാവുദിക്കുന്നതിനുമുന്‍പേ, മഴക്കോളുകൊണ്ട് ആകാശം മൂടിക്കെട്ടിനില്ക്കുന്ന ഈ രാത്രിയില്‍, കടയുടെ പൊളിഞ്ഞ ഭിത്തികള്‍ക്കുള്ളില്‍വെച്ച്...
ഈ സ്ഥലം അപകടം പിടിച്ചതാണ്. പലരും വരാം. കടയുടെ പിന്നില്‍ മരവും മരച്ചോട്ടില്‍ മുള്ളന്‍ പുല്ലുകളും. അവയുടെ തണ്ടിന്റെ മൂര്‍ച്ചകാരണം ആരും അതുവഴി വരില്ല. അവള്‍ അങ്ങോട്ടു മാറിക്കിടന്നു.
ഇപ്പോള്‍ നോവു കൂടിയിരിക്കുന്നു. കുറേശ്ശക്കുറേശ്ശയായി ഇരവിഴുങ്ങാന്‍ ബദ്ധപ്പെടുന്ന ഒരു പാമ്പിനെപ്പോലെ അരക്കെട്ട് വികസിക്കുകയും ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.
പെട്ടെന്നു വേദന അതിന്റെ ഉച്ചാവസ്ഥയിലെത്തി; നാവ് വരണ്ടുതുടങ്ങി. ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍...
പിന്നെ കിടക്കാന്‍ കൂടി വയ്യാതെയായി. ഉള്ളില്‍ നടക്കുന്ന അനേകമനേകം ചെറിയ ചലനങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞു. അസഹ്യത.
മൂര്‍ച്ചയേറിയ മഞ്ഞപ്പല്ലുകള്‍ക്കിടയിലൂടെ വേദന രൂക്ഷമായ ഭാഷയില്‍ പുറത്തേക്കൊഴുകി, തെറി.
അടുത്ത നിമിഷം, നടുവിനും തുടകള്‍ക്ക് മുകളറ്റത്തുമായി കനത്ത ഒരു ഭാരം വന്നുവീണതുപോലെ തോന്നി. അത് ഏറിയേറി വരുന്നു. ഒരു ഉപ്പുചാക്ക് വെച്ച് ആ ഭാഗത്തമര്‍ത്തുന്നുവോ എന്നുപോലും തോന്നിപ്പോയി.

ഇനി കിടന്നുകൂടാ. എണീറ്റുകളയാം.
അവള്‍ എഴുന്നേറ്റു; ക്ഷീണിച്ച ചുവടുകള്‍ വെച്ച് ഇരുട്ടിലൂടെ തുളച്ചു വരുന്ന ഓരോ ശബ്ദം കേട്ടും ഞെട്ടിക്കൊണ്ട്-
മഴപെയ്യാതെയിരുന്നാല്‍ രക്ഷയായിരുന്നു. മഴവീണാല്‍ ആരെങ്കിലുമൊക്കെ കടന്നുവന്നെന്നിരിക്കും, ചുരുണ്ടുകൂടാനായി.
നോവിന് സ്ഥായിയായ ഒരു ഭാവം വീണു. എത്രനേരം ഇതു നീണ്ടുനില്ക്കുമോ ആവോ? നേരം വെളുക്കുമ്പോഴും ഇങ്ങനെ തുടരുകയാണെങ്കില്‍?
ആ ഭയം ഒറ്റയടിക്ക് അവളുടെ ഇളംമനസ്സിനെ തകര്‍ത്തു. ഓരോ ശ്വാസത്തോടുമൊപ്പം വേദന കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. കടയുടെ പിറകിലെ ഭിത്തിയില്‍ പിടിച്ച് കുനിഞ്ഞുനിന്നുകൊണ്ട് പാടുപെട്ട് അവള്‍ ശ്വാസം കഴിച്ചു.
ഇരുട്ടില്‍ നീണ്ട ഒരു രോദനം. തുടര്‍ന്ന് നീളന്‍ കരച്ചിലുകള്‍. ഇപ്പോള്‍ പെറ്റിരുന്നെങ്കില്‍!
ഉടുത്തിരുന്ന മുണ്ട് മെല്ലെ അഴിഞ്ഞ്, വീര്‍ത്തു വിയര്‍ത്ത ശരീരത്തിലൂടെ ഊര്‍ന്നു മണ്ണില്‍ പതിച്ചു. എടുത്തുടുക്കാന്‍ മെനക്കെട്ടില്ല. മുക്കാലും നഗ്നമായ മനുഷ്യശരീരം ഉറയ്ക്കാത്ത കാലുകളില്‍ നിന്നാടി. ഇതാ... ഇതാ...
എന്റെ ഈശ്വരാ!
ഇല്ല ഒന്നുമുണ്ടായില്ല. സമയം വീണ്ടും കടന്നുപോകുന്നു. താന്‍ ഏകയായി ഈ വെല്ലുവിളിയെ നേരിട്ടാലേ പറ്റൂ.

ആകാശത്തില്‍ കൊള്ളിമീനുകള്‍. ഭൂമി പിളരുന്ന ശബ്ദം. പിന്നെയും നീണ്ടുനീണ്ടുപോവുന്ന കൊള്ളിമീനുകള്‍. ഇടിമുഴക്കങ്ങള്‍.
ഉള്ളിലെന്തോ പൊട്ടിയതുപോലെ. നഗ്നമായ തുടയിലൂടെ -വിയര്‍പ്പുനാറുന്ന, പൊടി അടിഞ്ഞ കണങ്കാലിലൂടെ, തുള്ളിത്തുള്ളിയായി എന്തോ ഒഴുകി.

വേദന ഒരു നിമിഷത്തേക്കു മാറിയതുപോലെ തോന്നി. പക്ഷേ, അടുത്ത നിമിഷം അതു വീണ്ടും ആരംഭിച്ചു.
മണ്ണില്‍ ആവുന്നത്ര കാലുകള്‍ അകറ്റിക്കിടന്നു. പൊടിമണ്ണിലേക്കു ചോര ഒഴുകിവീണു. ഉണങ്ങിയ മണ്ണ് അതിദാഹത്തോടെ, പേറ്റുചോര കുടിച്ചു.
ഇനി ഏതു നിമിഷത്തിലുമാകാം. നേരിടാതെ വയ്യ. അതിനു മനസ്സും ശരീരവും തയ്യാറെടുപ്പു നടത്തി. ക്ഷീണിതങ്ങളായ കാലുകള്‍ കുറേക്കൂടി അകന്നു. ഇടയ്ക്കിടെ ഓരോ തുള്ളി വെള്ളം ശരീരത്തില്‍ വന്നു വീണുകൊണ്ടിരുന്നു.
നോവാരംഭിച്ചു. ശരിക്കും നിര്‍വചിക്കാന്‍ വയ്യാത്ത ഒരു നോവ്.
തുടര്‍ച്ചയായ വേദന. മിനുട്ടുകളില്‍നിന്നു മണിക്കൂറുകളിലേക്കും, മണിക്കൂറുകളിലൂടെ വര്‍ഷങ്ങളിലേക്കും വ്യാപിച്ചു നില്ക്കുന്നതായിത്തോന്നി; നുറുങ്ങുനിമിഷങ്ങളുടെ വേദന. ഇടയ്ക്ക് അതു വിട്ടുനിന്നു. വീണ്ടും തുടങ്ങുമ്പോള്‍ ഇരട്ടി ബലത്തിലായിരുന്നു.
മുനിസിപ്പാലിറ്റിയും പള്ളിയും അവളെ സമയമറിയിച്ചു. രണ്ടു മണിക്കൂറ് കഴിഞ്ഞിരിക്കണം ഇതു തുടങ്ങിയിട്ട്. ഇതിന്നവസാനമില്ലേ? തനിക്കെന്തുചെയ്യാനാവും? ജീവിതം മുഴുവന്‍ ഈ നാശം പിടിച്ച വേദനയും സഹിച്ച്, താനിവിടെയിങ്ങനെ കിടന്നുപോയാലോ?
ഉള്ളില്‍ താങ്ങാനാവാത്ത ഭാരം കെട്ടിനിന്നു. അതിനെ പുറത്തേക്കുന്തിക്കളയാന്‍ അരക്കെട്ടും നടുവും ചേര്‍ന്ന് ആവതു യത്‌നിച്ചു. ഓരോ ശ്വാസത്തിലും വിയര്‍ത്തു കുളിച്ചു. മുഖത്തെ തൊലി ആയിരമായി വെടിഞ്ഞു കീറുന്നപോലെ. രക്തം മുഴുവന്‍ ഒന്നിച്ച് മുഖത്തേക്കരിച്ചു കയറി. വിയര്‍പ്പു കഴുത്തിലൂടെ ചാലുവച്ചൊഴുകി. ശരീരം ആകെ വിറച്ചു. ഇരുട്ടില്‍ ഉറക്കെ അലറി: 'കുന്തം' കൈകളില്‍ കടിച്ചു. കൈയിലെ ഉണങ്ങിയ തൊലി പൊട്ടി. രക്തം കിനിഞ്ഞു. മണ്ണില്‍ കിടന്നുരുണ്ടു: 'എന്റമ്മേ കാളീ!'

തല പുറത്തേക്കു തള്ളിവന്നു. വീണ്ടും ഉള്ളിലേക്കു തന്നെ തെന്നിക്കയറി. അതു വീണ്ടും പലതവണ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അകത്തേക്കുള്ള വലി പിന്നെ തീരെ പുറത്തേക്കു പോരാന്‍ വിഫലമായി യത്‌നിക്കുന്ന കുഞ്ഞുതലയില്‍ അവള്‍ ആര്‍ത്തിയോടെ കൈയോടിച്ചു. നിറയെ തല
മുടി.
അതേപ്പറ്റി ഓര്‍ക്കുന്നതിനുമുന്‍പ് അരയിലെ അസ്ഥികള്‍ പൊട്ടി. ശരീരം നൂറു നൂറു തുണ്ടങ്ങളായി തകര്‍ന്ന് തെറിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ചു. പല്ലുകള്‍ ഉരസിയമര്‍ന്നു. കുട്ടി പുറത്തേക്കു തെന്നിവീണു.
മണ്ണ് ഉണങ്ങിച്ചേര്‍ന്നു തുടകള്‍ക്കിടയിലൂടെ ഉരഞ്ഞിറങ്ങി. പരുപരുത്ത മണ്ണില്‍ കെട്ടിക്കിടക്കുന്ന ചോരയിലേക്ക് അതു തലകുത്തി വീണു. അത് ഉറക്കെയുറക്കെ കരഞ്ഞു. അവള്‍ക്കാ ശബ്ദം അസഹ്യമായി തോന്നി. നേരത്തെ ഉരിഞ്ഞുപോയ നാറ്റമുണ്ടുടുത്ത് അവള്‍ അതിന്റെ മേലേക്കെറിഞ്ഞു. ശബ്ദം ക്രമേണ കുറഞ്ഞുവന്നു. ജന്തു മരിച്ചോ?

പിന്നെ സുഖമായി. ഏറ്റവും വലിയ സുഖം. കണ്ണുകള്‍ ആലസ്യത്തോടെ അടഞ്ഞു. നീണ്ട ഉറക്കം.
റോഡില്‍ക്കൂടി കടന്നുപോയ ഒരു കാറിന്റെ ഇരമ്പലില്‍ അവളുണര്‍ന്നു. ഇനി എന്താണു ചെയ്യാനുള്ളത്? കഴിഞ്ഞകൊല്ലം ചന്തയിലെ ശോശ പെറ്റപ്പോള്‍ ചെയ്തത് അവള്‍ ഓര്‍ത്തു.
ക്ഷീണിച്ച കൈകള്‍ നിഷ്‌കര്‍ഷയോടെ പെരുമാറി. ചെറിയ ഒരു ശസ്ത്രക്രിയ. നാറുന്ന മുണ്ടിന്റെ വക്കുകീറി പിരിച്ചുകെട്ടി. കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള പുല്‍ത്തണ്ട് ബോധപൂര്‍വം പ്രവര്‍ത്തിച്ചു.
അത്രയുമായപ്പോഴേക്ക് ആകെ തളര്‍ന്നുപോയി. വീണ്ടും കിടന്നു. മണി എത്രയായിക്കാണും. ആര്‍ക്കറിയാം. പുലരുന്നതിനുമുന്‍പേ റെയില്‍പ്പാളത്തില്‍ ഇതിനെക്കൊണ്ടെറിയാന്‍ പറ്റിയിരുന്നെങ്കില്‍!

കട്ടച്ചോര അപ്പോഴും കാലുകളിലൂടെ ഇറ്റുവീണുകൊണ്ടിരുന്നു. ചോരയുടെയും വിയര്‍പ്പിന്റെയും കൂടിയുള്ള ചൊടിപ്പിക്കുന്ന ഗന്ധം അവിടെയെങ്ങും പരന്നു.
അവള്‍ ആ കിടപ്പില്‍ കിടന്നു വീണ്ടും മയങ്ങി. ഉണരുമ്പോള്‍, വിളറിയ ഒരു ചന്ദ്രന്‍ അവളുടെ നനഞ്ഞ മുഖത്തേക്കുറ്റുനോക്കിനിന്നു.
അതുകണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. നിയന്ത്രിക്കാനാവാത്ത കരച്ചില്‍.
ആകാശത്തു വീണ്ടും ഇടിമുഴങ്ങി. ഭൂമിയെ നോക്കി അവ അത്യുച്ചത്തില്‍ അലറി. ഭൂമി നിശ്ശബ്ദമായി കിടന്നു. ചരല്‍ക്കല്ലുകളെപ്പോലെ കുറേ മഴത്തുള്ളികള്‍ ഉയരങ്ങളില്‍നിന്നു ചീറി വീണു. കുട്ടി ഞെട്ടിക്കരഞ്ഞു.
അവള്‍ പിടഞ്ഞെണീറ്റു കുട്ടിയെ വാരിയെടുത്ത് ഇരുണ്ട ആകാശത്തേക്കു നിസ്സഹായയായി നോക്കിനിന്നു. കുട്ടി ഒന്നും മനസ്സിലാകാത്ത കണ്ണുകള്‍കൊണ്ട് അവളെ പരിചയപ്പെടാന്‍ ശ്രമിച്ചു.
ആ മുഖം അവളെ കരയിച്ചു. കുട്ടിയെ മാറോടു ചേര്‍ത്ത് കൊട്ടിപ്പെയ്യുന്ന ആ മഴയത്തുനിന്ന് അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.

Thursday, April 26, 2012

ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്...

കാലുകള്‍ അറ്റുപോയിരുന്നു...
ലോറി എപ്പോഴോ സ്ഥലം വിട്ടിരുന്നു...
വേദന കാര്‍ന്നു തിന്നുമ്പോഴും ഞാന്‍ ചിരിച്ചു...
കാരണം, ഞാനപ്പോള്‍ മൊബൈല്‍ കാമറക്ക്‌ പോസ് ചെയ്യുകയായിരുന്നു...
പണ്ടിതിനെ എല്ലാവരും "അപകടം" എന്നു വിളിക്കുമായിരുന്നു...
ഇന്നിത് "ചാനല്‍ എക്സ്ക്ലുസിവ്"...
[ഒരു പത്താംതരക്കാരി എഴുതിയ "ഒന്നാംതരം" കവിത എന്റെയും ചില തിരുത്തലുകള്‍ക്കും ശേഷം... :)]

Thursday, March 29, 2012

ക്ലാരയെ കാത്ത്‌, പ്രണയത്തിന്‍ മധുരം പ്രതീക്ഷിച്ച്...

പുറത്തിപ്പോഴും പ്രണയത്തിന്റെ വേനല്‍ മഴ മണ്ണിനെ പുണരുന്ന ശബ്ദം കേള്‍ക്കാം...
പത്തിരുപത്തൊന്നു വര്‍ഷമായിട്ടു കേള്‍ക്കുന്നതാണ്.
എന്നാലും ഇപ്പോഴും ഈ തണുത്ത കാറ്റും തുള്ളി വീഴുന്ന ശബ്ദവും ഒരു അനുഭൂതിയായി മനസ്സില്‍ നിറയാറുണ്ട്.
കനാലിന്റെ ചാരത്ത്‌, കുലുങ്ങി കടന്നു പോകുന്ന ഒരു കാളവണ്ടിയില്‍ ഇത് പോലൊരു അന്തരീക്ഷവും കയ്യില്‍ കൈ ചേര്‍ത്ത് പിടിക്കാനും പ്രണയം പങ്കു വക്കാനും ഒരു പെണ്ണും ഉണ്ടാകുന്നതിനെ കുറിച്ച് ഇന്ന് സ്വപ്നം കാണാന്‍ തുടങ്ങി എന്ന് മാത്രം...!!!
മഴയ്ക്ക് അല്ലെങ്കിലും ഒരു മധുരം ആണ്.
കുട്ടിക്കാലത്ത് മഴ നനഞ്ഞു കേറി വരുമ്പോള്‍ മുത്തശ്ശിയുടെ വാത്സല്യത്തിന്റെ പഞ്ചസാര മധുരം...
അത് കഴിഞ്ഞു ഇത്തിരി വളര്‍ന്നാല്‍ മഴയത്ത്‌ കളിച്ചതിനു അമ്മയുടെ തല്ലിന്റെ ശര്‍ക്കര മധുരം...
കൌമാരത്തില്‍ കൂട്ടുകാരോടൊത്ത്‌ പന്ത് കളിക്കുമ്പോഴോ, സൌഹൃദത്തിന്റെ ഒരു പൂന്തേന്‍ മധുരം...
ഇനീം വളര്‍ന്നു കഴിയുമ്പോഴല്ലേ, പ്രണയത്തിന്റെ പാല്‍പായസം കാത്തിരിക്കണേ...???
ഇതിലും മികച്ചൊരു അന്തരീക്ഷം പ്രണയത്തിനു പശ്ചാത്തലം ആക്കാന്‍ പറ്റില്ല എന്നത് കൊണ്ടാകും ഭരതനും പദ്മരാജനും ഒക്കെ പ്രണയത്തിന്‌ മഴയുടെ നറുമണം കൂടി നല്‍കുന്നത്...
മഴയത്ത്‌ നിന്നും കേറി വരുന്ന ക്ലാരയെയും സ്വപ്നം കണ്ടു, ഈ മഴ കണ്ടു മനസ്സ് ഇത്തിരി പറന്നു നടക്കട്ടെ...
എന്നെ അന്വേഷിച്ച് എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ക്ലാര വരും, വരാതിരിക്കില്ല, വരാതെ പറ്റില്ലല്ലോ...

Sunday, March 18, 2012

ഒരിക്കലും മറക്കാന്‍ ആവാത്ത "ഒരു അവസാനത്തെ കൈ"..

ഒരു കാന്‍സര്‍ രോഗിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍...
പങ്കു വക്കാതിരിക്കാന്‍ കഴിയുന്നില്ല...
"ഈ ലോകത്തെ ഏറ്റവും വലിയ ഗതികേട് മരണം മുന്‍കൂട്ടി കണ്ടു ജീവിക്കുക എന്നതാണ്.ഈ രോഗത്തിന്റെ ഭീകരത അറിയുമ്പോള്‍, അതറിയാനുള്ള വിദ്യാഭാസം ഞാന്‍ നേടരുതായിരുന്നു എന്ന് തോന്നുന്നു.
ജീവിതത്തില്‍ ചായ കുടിക്കാന്‍ തോന്നിയാല്‍ ഉടന്‍ ചായ കുടിക്കുക, പാട്ട് പാടാന്‍ തോന്നിയാല്‍ ഉടന്‍ പാട്ട് പാടുക.കാരണം, ഒരു ട്രാഫിക് സിഗ്നലില്‍ പച്ചയും ചുവപ്പും മാറി മറിയുന്നത്ര സമയം മതി ജീവിതം മാറിമറിയാന്‍.കണ്ണ് തുറന്നു കാഴ്ചകള്‍ കാണുക, മറ്റുള്ളവരുടെ കണ്ണീരു തുടക്കുക, കൂട്ട് കൂടുക.മരണം മുന്നില്‍ നില്‍ക്കുമ്പോള്‍ കുന്നുകൂട്ടിയിട്ട നോട്ടിനെക്കാള്‍ ഒരു നോക്കിന്, ഒരു വാക്കിന്, ഒരു സ്പര്‍ശത്തിന് ഒരു പാട് അര്‍ഥം കൈവരും.ജന്മബന്ധങ്ങളും കര്‍മബന്ധങ്ങളും മാത്രമേ നിങ്ങള്‍ക്ക്‌ ശക്തി പകരൂ.ദൈവത്തോട് ഇത്തിരി നീരസം തോന്നുന്ന സമയം കൂടി ആണിത്.ഇനി ഇത് പോലെ നമ്മള്‍ സംസാരിക്കുമോ എന്നറിയില്ല, തരാന്‍ ഈ മുറിയില്‍ ഇത്തിരി പെയ്ന്‍കില്ലറും രണ്ടു ആപ്പിളും മാത്രേ ഉള്ളൂ.പിന്നെ, കൈ അനക്കാന്‍ നല്ല വേദന ഉണ്ടെങ്കിലും ഒരു കൈ വേണെങ്കില്‍ ആവാം.അതിനും താന്‍ തന്നെ മുന്‍കയ്യെടുക്കണം എന്നേ ഉള്ളു.ഒരു പക്ഷെ,ഒരു അവസാനത്തെ കൈ"...

Saturday, February 25, 2012

ഓര്‍മകളില്‍ ഒരു വേലിയേറ്റം...

എന്റെ ഉറക്കം വീണ്ടും ദു:സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നു.
ചതുരംഗത്തിന്റെ അവസാനത്തെ നീക്കത്തില്‍ ഒരു 'കോട്ട കെട്ടല്‍' നടത്തിയ എന്റെ മുന്നില്‍ രക്തം തുപ്പിയപ്പോഴും 'കളി അവസാനിപ്പിക്കാം' എന്നല്ലാതെ മറ്റൊന്നും അവള്‍ പറഞ്ഞില്ല.
ഒരു പക്ഷെ അര്‍ബുദം എന്ന വാക്ക് എന്നെ എന്തു മാത്രം അലോസരപ്പെടുത്തും എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാകാം.
എല്ലാത്തിനുമൊടുവില്‍ ഖബറടക്കത്തിനു നിമിഷങ്ങള്‍ക്ക് മുന്‍പ് മരണം വിളിച്ചറിയിച്ച അവളുടെ സഹോദരന് ഞാന്‍ നല്‍കിയ 'കാണാം' എന്ന വാക്കും അദ്ദേഹത്തിന്റെ മരണം കാരണം നടപ്പാകാതെ പോയി.
ഉള്ളില്‍, ചരമവാര്‍ഷികം അടുത്ത്- വളരെ അടുത്ത്- എത്തുന്നതിന്റെ അഗ്നി ആളിക്കത്തുന്നു...
ഇനി ഈ തീ ഒന്ന്അണക്കണമെങ്കില്‍ കോഴിക്കോട് കടപ്പുറത്തെ കാറ്റും മെഹ്ദി ഹസ്സന്റെ ഗസലും ഒന്നിച്ച് ചെവിയില്‍ ഇരമ്പം സൃഷ്ടിക്കണം...
അതിനു ഞാന്‍ ഒരുങ്ങുകയാണ്.
രാവിലെ നേരത്ത് കടപ്പുറത്ത് വോളിബോള് കളിക്കാന്‍ എത്തുന്ന പിള്ളേര് സെറ്റിനോട് എനിക്കറിയാത്ത കളി നിയമങ്ങളെ കുറിച്ച് പ്രസംഗിക്കാന്‍...
തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന ആകാശവാണിയുടെ കെട്ടിടത്തെ നോക്കി, പദ്മരാജന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ ശബ്ദ സൌന്ദര്യത്തെ കുറിച്ച് ഓര്‍ത്തു അസൂയപ്പെടാന്‍...
ഗുജറാത്തി സ്കൂളിന്റെ വലുപ്പം കണ്ടു അന്തം വിടാന്‍...
അതിനിടയില്‍ സൌഹൃദത്തിന്റെ നനുത്ത മയില്‍‌പീലി ഒരു കയ്യിലെടുത്ത് മറുകൈ കൊണ്ട് ചൂട് ചായയില്‍ ബിസ്കറ്റ് മുക്കി കൂട്ടുകാരോട് തമാശ പറയാന്‍, എരഞ്ഞോളി മൂസടെ മാപ്പിള പാട്ട് അവരടെ കഴുത്തിന്‌ കുത്തിപ്പിടിച്ചു പാടിക്കാന്‍...
ഞാന്‍ ഇപ്പോഴും കോഴിക്കോടിന്റെ മണവും മനസ്സും സ്നേഹവും സങ്കടവും നെഞ്ചേറ്റുന്നു.
ഞാന്‍ അവിടത്തെ സുഹൃത്തുക്കള്‍ക്ക് നല്‍കിയ വാക്ക് ഇനിയും തെറ്റിച്ചിട്ടില്ല- നാക്കിന്റെ രുചി പോകാതെ സൂക്ഷിക്കാന്‍ 'പുക'യും 'ബാര്‍ലി' വെള്ളവും ഇത് വരെയും അകത്താക്കിയിട്ടില്ല...
ലഹരി കവിതയായും കഥയായും ഷഹബാസ് അമന്റെ ഗസലായും അന്തരീക്ഷത്തില്‍ നിറയട്ടെ...
സമയം ഇപ്പോള്‍ പുലര്‍ച്ചെ നാലര...
ഞാനും എന്റെ കമ്പ്യൂട്ടറും ഞങ്ങളുടെ കോഴിക്കോടന്‍ കാറ്റിനെ സ്വപ്നം കണ്ട് ഒന്നുറങ്ങാന്‍ ശ്രമിക്കട്ടെ.
ഉറങ്ങാന്‍ പറ്റുകില്ലെങ്കിലും കണ്ണ് തുറന്നു ഈ അരണ്ട വെളിച്ചത്തില്‍ ഒന്ന് സ്വപ്നം കാണാമല്ലോ, ആരുടെയും ചിലവില്ലാതെ...
പുറത്ത്‌ നല്ല കാറ്റ് വീശുന്നുണ്ട്, കിളികളുടെ ഉറക്കം കെടുത്തുന്ന രാക്കാറ്റ്...
'മെഹരാജ് രാവിലെ കാറ്റേ, വീശി തനുപ്പിക്കെന്‍ കാറ്റേ' എന്ന് പാടിയത് ഈ കാറ്റിനെ കുറിച്ച് ആണോ???

Sunday, February 12, 2012

പ്രണയവസന്ത വാര്‍ഷികം-ഒരു കുറിപ്പ്...

പ്രണയിക്കാന്‍ കാമുകിയും പ്രണയം തുറന്നു പറയാന്‍ ധൈര്യവും ഇല്ലാത്ത ഒരു പ്രണയവസന്ത വാര്‍ഷികം കൂടി കടന്നു പോകുമ്പോള്‍ മനസ്സ് മൂളുന്നത് ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍റെ ഒരു ഗാനം...
"ഇനിയെന്ന് കാണും സഖീ, ഇനിയെന്നു കാണും നമ്മള്‍???"...
എന്റെ സുഹൃത്തിന്റെ രചനാ ശകലത്തിലെ വരികളും ഇവിടെ കുറിക്കട്ടെ...
"തുറന്നു പറയാത്ത പ്രണയം മൂടി വച്ച സത്യം പോലെയാണ്, ഏതു നിമിഷവും അത് പുറത്തറിയും, എത്ര നേരത്തെ അറിയുന്നോ അത്രയും വേദന കുറയും എന്ന് മാത്രം.പ്രണയം അന്ഗീകരിക്കപ്പെടാനുള്ള സാധ്യത കൂടുകയും ചെയ്യും"...