ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, September 01, 2013

ഡാഷനോവ...

[സിനിമാ പാരദൈസോ ഗ്രൂപ്പില്‍ ഗോകുല്‍ ദിനേശ് ഇട്ട കമന്‍റ് യഥാതഥമായി പോസ്റ്റുന്നു...]

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ നിര്‍മാതാവിന്‍റെ സ്ഥാനത്ത് ആന്‍റണി പെരുമ്പാവൂരിന്‍റെ പേരും വെച്ച് ലാലേട്ടന്‍ തന്നെ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡാഷനോവ. ഇതെന്ത് ഡാഷിലെ പേരാണ് എന്ന് അത്ഭുതപ്പെടുന്ന ആരാധകരോട് സംവിധായകനായ റേഷന്‍ ആന്‍ഡ്രൂസിന് ഒന്നേ പറയാനുള്ളൂ- "പോയി പണി നോക്കടാ ഡാഷുകളേ" എന്നായിരിക്കും അത് എന്ന് നിങ്ങള്‍ ഒരിക്കലും കരുതരുത്. തികച്ചും ന്യൂമറോളജി പ്രകാരം സെറ്റ് ചെയ്തിരിക്കുന്ന പേരാണിത്. അല്ലാതെ ഇതിന് പിന്നില്‍ യാതൊരു ദുരുദ്ദേശവും "ഇല്ലാതില്ല". പതിവുപോലെ ആശിര്‍വാദ് സിനിമാസിന്‍റെ ഈ ചിത്രത്തിലും കേരളത്തിലെ ബ്രഹ്മാണ്ട നായകന്‍ ലാലേട്ടന്‍ തന്നെ നായകനാവുന്നു...

മധുരയിലെ പൂ മാര്‍ക്കറ്റിലെ പ്രശസ്ത പൂ കച്ചവടക്കാരനാണ് ഡാഷനോവ എന്നറിയപ്പെടുന്ന ദാമോദരന്‍.,. തന്‍റെ ലോഡുമായി ഷോര്‍ണൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്തുന്ന ദാമുവിനെ കാണാന്‍ നാട്ടിലുള്ള പൂക്കാരികള്‍ കുട്ടയും പൊക്കി പിടിച്ചു സ്റ്റേഷനില്‍ നില്‍ക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പിച്ചി , കനകാമ്പരം തുടങ്ങിയ പൂക്കള്‍ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ ഭയങ്കര ഡിമാന്‍റ് ആയതിനാല്‍ പൂക്കള്‍ വിറ്റ് വിറ്റ് ഡാഷനോവ ഒരു ഭയങ്കര പണക്കാരന്‍ ആയിത്തീരുകയാണ്. പ്രണയം പുള്ളീടെ ഒരു വീക്നെസ് ആയതുകൊണ്ട് ഒരിക്കല്‍ ചന്തക്ക് പോയവഴിക്കു വാങ്ങിയ പ്രണയ ഫിലോസഫി പുസ്തകം പുള്ളി മനപ്പാഠമാക്കുന്നു. അതില്‍ നിന്നും വാരി വിതറിയ പ്രണയ ഫിലോസഫികള്‍ കേട്ട് അന്നാട്ടിലെ മൈല്‍ കുറ്റികള്‍ വരെ മയങ്ങിപ്പോയിട്ടുണ്ട് എന്നാണ് ഐതീഹ്യം. സ്ത്രീകളെ ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞ ശേഷം ടിഷ്യൂ പേപ്പര്‍ പോലെ വലിച്ചെറിയുക', എന്നതാണ് ഡാഷനോവയുടെ നയം. ഇതറിയാവുന്ന പണക്കാരായ സ്ത്രീകള്‍ പുള്ളി ഏതൊക്കെ നാട്ടില്‍ പോയാലും കൂടെ പോവുകയും പാവപ്പെട്ടവരായ സ്ത്രീകള്‍ പുള്ളി തങ്ങളുടെ നാട്ടിലേക്ക് വരുന്നതും കാത്ത് തങ്ങള്‍ക്കു റേഷന്‍ കിട്ടുന്ന വെളിച്ചെണ്ണ ദിവസവും കണ്ണില്‍ ഒഴിച്ച് കാത്തിരിക്കുകയും ചെയ്യും. ഒരിക്കല്‍ കൂത്താട്ടുകുളത്ത് പൂ വില്ക്കാന്‍ പോയപ്പോള്‍ കൂത്താട്ടുകുളം അമ്മിണി എന്ന ടീനേജ് സുന്ദരിയില്‍ ആകൃഷ്ടന്‍ ആവുന്നു...

പക്ഷെ ഡാഷനോവയുടെ ഫിലോസഫിക്ക് കൌണ്ടര്‍ ഫിലോസഫി പറയുന്ന അമ്മിണിയില്‍ നോവ ആസക്തന്‍ ആകുന്നു. അമ്മിണിയെ വളക്കാന്‍ വേണ്ടി ഡാഷനോവ അമ്മിണി നാടോടി നൃത്തം പഠിപ്പിക്കുന്ന രാജാപ്പാട്ട് ഡാന്‍സ് സെന്‍ററില്‍ ജോയിന്‍ ചെയ്യുന്നു. വളരെ വേഗം തന്നെ നാടോടി നൃത്തം പഠിച്ചെടുത്ത് ഒരു "ഹൊയ്" യും വിട്ടിരിക്കുന്ന ഡാഷനോവയെ അമ്മിണിക്കും ഇഷ്ടപ്പെടുന്നു. പക്ഷെ ഡാഷനോവ ഒരു കൊച്ചു കുഞ്ഞാലിക്കുട്ടി ആണെന്ന് അറിയാവുന്ന അമ്മിണിയുടെ അമ്മാവന്‍ ഉല്‍ല്‍പലാക്ഷന്‍ മുതലാളി ആ ബന്ധത്തെ ആദ്യം ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ ഇനിമുതല്‍ അമ്മിണി ഒഴികെ ബാക്കിയുള്ള എല്ലാ സ്ത്രീകളെയും ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്‍ഡ്‌ "യുവര്‍ സിസ്റ്റേഴ്സ്" എന്ന കണ്ണോടെ മാത്രമേ താന്‍ നോക്കിക്കാണൂ എന്നുള്ള ഡാഷനോവയുടെ ഉറപ്പിന്‍മേല്‍ അമ്മാവന്‍ കീഴടങ്ങുന്നു. തന്‍റെ പ്രണയം അമ്മിണിയോടു തുറന്നു പറയാന്‍ പോകുന്ന വേളയില് ആ നിമിഷത്തില് അമ്മിണി കൂത്താട്ടുകുളം ജങ്ക്ഷനില്‍ ചാപ്ലി ബിജു എന്ന ഗുണ്ടാത്തലവന്‍റെ പെട്ടി ഓട്ടോ ഇടിച്ചു മരിച്ചു പോകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കല്യാണം കൂടാന്‍ കൂത്താട്ടുകുളത്ത് എത്തുന്ന ഡാഷനോവ അറിയുന്നു കിളിമാനൂര്‍ കൊട്ടരത്തിലെ കിരീടവും ചെങ്കോലും അടിച്ചുമാറ്റാന്‍ ചാപ്ലി ബിജുവും കൂട്ടരും പ്ലാന്‍ ഇടുന്നെന്ന് .കരടി സൈമണ്‍ , ഓന്ത് ഗോപാലന്‍ , തീക്കൊള്ളി രാജപ്പന്‍ എന്നിവര്‍ക്ക്, യഥാക്രമം പറവൂര്‍ ശാന്ത, വടുതല വല്‍സല, കോതമംഗലം കുമാരി എന്നീ ടീനേജ് സുന്ദരികളെ ലൈന്‍ ആക്കി കൊടുക്കുന്നു ഡാഷനോവ. ഈ സുന്ദരികളുടെ വലയില്‍ വീഴുന്ന കാമുകന്മാരെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഡാഷനോവ ഒരു പാട്ട് പാടുന്നു. "ഓമന ചേച്ചി ഉമ്മ വെക്കുമ്പോള്‍ ഇഷ്ട നോവാണ് പ്രണയം"...
ശേഷമുള്ള ത്രസിപ്പിക്കുന്ന രംഗങ്ങള്‍ പറയാനോ കേള്‍ള്‍ക്കാനോ എനിക്കും നിങ്ങള്‍ക്കും ത്രാണി ഇല്ലാത്തതിനാല്‍ ശേഷം സ്ക്രീനില്‍,..!!!

ഈ ചിത്രത്തിന് വല്ല മുന്‍കാല ചിത്രങ്ങളുമായി സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം. ജീവിച്ചവരോ ജീവിച്ചിരിക്കുന്നവരോ ജീവിക്കാന്‍ പോകുന്നവരോ അതുമല്ലെങ്കില്‍ ഇനി ജീവിക്കാന്‍ സാധ്യത ഇല്ലാത്തവരുമായി വല്ല സാദൃശ്യം തോന്നുകയാണെങ്കില്‍ അതും മനപ്പൂര്‍വം തന്നെ. 

2 comments:

  1. എന്തോരോ എന്തോ, ചത്ത കുഞ്ഞിന്റെ ജാതകം നോക്കിട്ടിപ്പോന്താ..

    ReplyDelete