ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, July 27, 2013

പാളിപ്പോയ വിചാരണ...

മജിസ്ട്രേറ്റ് കോടതിയില് ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്.
വളരെ പ്രായം ചെന്ന ഒരു സ്ത്രീയെ സാക്ഷിയായി വിചാരണ ചെയ്യുന്നു.
വാദിഭാഗം വക്കീല് എഴുന്നേറ്റു.
“മിസിസ് അച്ചാമ്മ, ഞാന്‍ ആരാണെന്നു മനസിലായോ?”
അല്പം സൂക്ഷിച്ചു നോക്കിയിട്ട് : 

“ഓ, നീയാ മത്തായീടെ ഇളയ മോനല്ലേ..?
നിന്നെ എനിയ്ക്കു പണ്ടേ അറിയാം.
ചെറുപ്പം മുതലേ നീ കുറച്ച് അലമ്പായിരുന്നു.
മറ്റുള്ളവരെ കുറിച്ചു കുറ്റം പറയലായിരുന്നു പ്രധാന ഹോബി.
നിന്നെ പണ്ട് കുളക്കടവില്‍ നിന്ന് മറ്റേ കേസിന് പിടിച്ച സംഭവം ആരേലും മറക്കുമോ?
ആദ്യഭാര്യയെ തല്ലിയോടിച്ചവനല്ലേ നീ..?
എനിയ്ക്കറിയാം.
നീയെപ്പോഴാ വക്കീലായത്?”

വാദി ഭാഗം വക്കീല് സ്തംഭിച്ചു പോയി.
എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല.
അയാള് വീണ്ടും അവരുടെ അടുത്തു ചെന്നു.
പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ ആളെ മനസ്സിലായോ?”
അയാളെയും അല്പനേരം നോക്കിയിട്ട് അച്ചാമ്മ :
“അതു ആ പപ്പനാവന്‍റെ മകനല്ലേ..?
അവനേം എനിയ്ക്കറിയാം. ചെറുപ്പത്തില്
എന്‍റെ വീട്ടില് നിന്നു തേങ്ങായും മാങ്ങായുമൊക്കെ അടിച്ചോണ്ടു പോയിട്ടുണ്ട്.
ഇവനു മൂന്നാലു പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടില് മുഴുവന് പാട്ടല്ലേ..?
അതിലൊന്നു നിന്‍റെ കെട്ട്യോളാ..
ഇവനെ പോലെ ഒരു മോശപെട്ട വക്കീല് ഒരിടത്തുമില്ല...”

പ്രതിഭാഗം വക്കീല് ബോധം കെട്ട അവസ്ഥയിലായി.
ഇനിയെന്തു ചെയ്യണമെന്ന് രണ്ടു പേരും സ്തംഭിച്ചു നില്ക്കേ മജിസ്ട്രേറ്റ് രണ്ടു പേരെയും അരികിലേയ്ക്കു വിളിച്ചു:

“എന്നെക്കുറിച്ചെങ്ങാനും അവരോടു വല്ല ചോദ്യവും ചോദിച്ചാ 
ദൈവത്തിനാണേ, ചോദിയ്ക്കുന്നവനെ ഞാന്‍ തൂക്കാന്‍ വിധിയ്ക്കും...ഓര്‍ത്തോ..!!!"


ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും ജഡ്ജിയോട് സാമ്യം തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം. അതിന് മനസമാധാനം പറയാനൊന്നും എന്നെ കിട്ടില്ല കേട്ടോ...!!!

[കടപ്പാട് : എ.എഫ്.എക്സ്.മൂവി ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപിനോട്‌...,... ]

No comments:

Post a Comment