ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, August 17, 2013

ഒരു കള്‍ട്ട് പെണ്ണ് കാണല്‍....,...


[കള്‍ട്ട് സിനിമാ യുഗത്തിലെ ഒരു പെണ്ണ് കാണല്‍...,...
എന്‍റെ സുഹൃത്തും കള്‍ട്ട് സിനിമാ പ്രേമിയുമായ 
അബുക്കാക്ക് ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...
'സന്ദേശം' എന്ന സിനിമയിലെ വിപ്ലവകാരിയുടെ പെണ്ണ് കാണല്‍ രംഗം ആണ് ഈ പോസ്റ്റിന് പ്രചോദനം...]

ബ്രോക്കര്‍ 
: ശരിക്കു നോക്കിക്കോളൂ. പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ. കള്‍ട്ടിന്‍റെ കാര്യം മിണ്ടരുത്. ഗള്‍ഫില്‍ ആണ്, റിയാല് ഉണ്ടാക്കും എന്നൊക്കെയാ പറഞ്ഞിട്ടുള്ളത്.
അബുക്കാ: അങ്ങനെ നുണ പറയേണ്ട കാര്യമൊന്നും എനിക്കില്ല.
പെണ്ണിന്‍റെ അച്ഛൻ: എന്താ?
ബ്രോക്കര്‍: ഒന്നുമില്ല. ചില പ്രവാസ കാര്യങ്ങൾ പറയുകയായിരുന്നു.
അബുക്കാ: അല്ല. ഓണ്‍ലൈന്‍ കള്‍ട്ട് സിനിമാ പ്രേമികള്‍ക്കിടയിലെ ഒരു ബുദ്ധിജീവിയാണ് ഞാൻ.
ബ്രോക്കര്‍: ഒരു തമാശയ്ക്ക്... സൈഡായിട്ട്... ഇണ്ട്.
അബുക്കാ: തമാശയ്ക്കോ? കള്‍ട്ട് സിനിമകള്‍ എന്‍റെ ജീവാത്മാവും പരമാത്മാവുമാണ്. എനിക്ക് പെൺകുട്ടിയോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. ഉറക്കമൊഴിച്ച് കള്‍ട്ട് കാണുന്ന സിനിമാ പാരടിസോക്കാരുടെ മോചനത്തിന് വേണ്ടി തോളോടുതോളുചേർന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനു തയ്യാറുണ്ടോ? പറയൂ... വേണ്ട, ഞാൻ തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്ന് പരിശോധിക്കണം. 'കൂട്ടുകാര്‍' എന്നുപറയുന്ന കള്‍ട്ട് കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ "സിംഹാസനം", 'റോബോ'. ശങ്കര്‍ സാറിന്‍റെ സിനിമ. അതുമല്ലെങ്കിൽ ലിവിംഗ് ടുഗതര്‍.? എന്താ സിനിമ കാണുന്ന ശീലം ഇല്ലേ?
പെണ്ണിന്‍റെ അച്ഛൻ: അതൊക്കെയുണ്ട്. കിരണ്‍ ടി.വി.യിലും ഏഷ്യാനെറ്റ്‌ മൂവീസിലും വരുന്ന മിക്ക സിനിമകളും ഇവിടെ ഞങ്ങളെല്ലാവരും കാണാറുണ്ട്.
അബുക്കാ: അത്രേയുള്ളൂ? ശരി. കണ്ട സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയേതാണ്?
പെണ്ണിന്‍റെ അച്ഛൻ: ഏതാ മോളേ?
പെണ്ണ്: അത്...
അബുക്കാ: അത്?
പെണ്ണിന്‍റെ അച്ഛൻ: ഏതായാലും പറഞ്ഞേക്ക്.
പെണ്ണ്: ഏറ്റവും ഇഷ്ടപ്പെട്ടത് ലാലേട്ടന്‍റെ ലോക്പാല്‍.,..
അബുക്കാ: ലോക്പാലോ? അതെന്ത് പാലാണ്?
ബ്രോക്കര്‍: അതേതെങ്കിലും ഫോറിൻ പാലായിരിക്കും.
പെണ്ണിന്‍റെ അച്ഛൻ: ഷാജി കൈലാസിനെയും ഫാസിലിനെയും മോൾക്ക് വല്യ ഇഷ്ടാ.
അബുക്കാ: ഇഷ്ടം എന്ന് പറഞ്ഞാൽ... അത് സാരമില്ല. എനിക്ക് ചില നിബന്ധനകൾ മുൻപോട്ട്
വയ്ക്കാനുണ്ട്. കല്യാണത്തിന്, ആർഭാടങ്ങളൊന്നും പാടില്ല. സിനിമാ പാരടിസോക്ലബ്ബില്‍ വച്ച് വളരെ ലളിതമായൊരു ചടങ്ങ്. ഞാനൊരു കള്‍ട്ട് പോസ്റ്റില്‍ കുട്ടിയെ ടാഗ് ചെയ്യും,. കുട്ടിയൊരു ലൈകും പോക്കും ഇങ്ങോട്ടറിയിക്കണം, കൂടെ "നമ്മളെന്താടാ ഇങ്ങനെ" എന്ന കള്‍ട്ട് ഡയലോഗും. അതിനുശേഷം അരമണിക്കൂർ നേരം എന്‍റെ കള്‍ട്ട് സിനിമാ പ്രേമി സഹോദരങ്ങള്‍ കള്‍ട്ട് ഗാനങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു കള്‍ട്ട് റിവ്യൂവും. ചടങ്ങ് തീർന്നു. ഞാനധികവും ഇന്‍റര്‍നെറ്റിലായിരിക്കും- സിനിമാ പാരടിസോവിൽ. ശ്രീമാൻ സജി സുരേന്ദ്രന്‍ അവര്‍കളുടെ 'ഹസ്ബണ്ട്സ് ഇന്‍ ഗോവ' എന്ന കള്‍ട്ട് കണ്ടിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും. കള്‍ട്ട് വിരോധികള്‍ ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോൾ ഫേസ്ബുക്കോ ഗൂഗിള്‍ പ്ലസ്സോ ഉപേക്ഷിക്കേണ്ടി വരാം. ഒരു കള്‍ട്ട്ടെ പ്രേമിയുടെ ഭാര്യ എന്തും സഹിക്കാൻ പ്രാപ്തയായിരിക്കണം. ചിലപ്പോൾ കുട്ടിക്ക്, പേജുകളില്‍ കള്‍ട്ട് റിവ്യൂകളെ നേരിടേണ്ടി വന്നേക്കാം. അപ്പോൾ ഫേസ്ബുക്ക് പ്രൊഫൈല്‍ കാണിച്ചുകൊടുക്കേണ്ടി വരും.

പെണ്ണിന്‍റെ അച്ഛൻ: മോള് അകത്തേക്ക് പൊയ്ക്കോ. ബ്രോക്കറൊന്നിങ്ങ് വന്നേ. [ബ്രോക്കറോട്] താനൊരു ഭ്രാന്തനെയാണോ എന്‍റെ മോൾക്ക് ഭർത്താവായി കൊണ്ടുവന്നിരിക്കുന്നത്?
ബ്രോക്കര്‍: എന്നോട് ക്ഷമിക്കണം. ഇത്രയും കള്‍ട്ട് ആക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
പെണ്ണിന്‍റെ അച്ഛൻ: എത്രയും പെട്ടെന്ന് അവനെ പിടിച്ചോണ്ടു പോയില്ലെങ്കിൽ നല്ല ചുട്ട കള്‍ട്ട് കിട്ടും, പറഞ്ഞേക്കാം.
ബ്രോക്കര്‍: അയ്യോ, വേണ്ട വേണ്ട. ഇപ്പോ പോയേക്കാം, ഇപ്പോ പോയേക്കാം... [അബുക്കാനോട്‌],] എണീറ്റേ, പോവാം.
അബുക്കാ: എന്‍റെ പോസ്റ്റിനോടുള്ള കുട്ടിയുടെ റിവ്യൂ അറിഞ്ഞില്ല.
ബ്രോക്കര്‍: റിവ്യൂ അറിയാൻ കാത്തുനിന്നാല്‍ തിയേറ്റര്‍ പൂട്ടേണ്ടി വരും, അതു കുഴപ്പം ചെയ്യും.
അബുക്കാ: അല്ല, എന്നാലും...
ബ്രോക്കര്‍: എണീക്കാനല്ലേ പറഞ്ഞത്. അതു പോണവഴിക്ക് പറഞ്ഞുതരാം...

No comments:

Post a Comment